ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജുഡീഷല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസിലാക്കണം. സൈന്യത്തിന്‍റ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി.

പഹൽഗാം ഭീകരാക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കാഷ്മീർ സ്വദേശികളായ മുഹമ്മദ് ജുനൈദ്, ഫതേഷ് കുമാർ സാഹു, വിക്കി കുമാർ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കുറച്ചുകൂടി ഉത്തരവാദിത്വം കാണിക്കണമെന്ന് ഹര്‍ജിക്കാരോട് കോടതി പറഞ്ഞു.

ഭീകരാക്രമണം പോലുള്ള കാര്യങ്ങൾ അന്വേഷിക്കാൻ ഒരു ജഡ്ജിക്ക് എത്രത്തോളം കഴിയുമെന്ന് കോടതി ചോദിച്ചു. ഹർജി പിൻവലിക്കുന്നതാണ് നല്ലതെന്നും കോടതി വ്യക്തമാക്കി. തുടർന്ന് ഹർജി നൽകിയവർ തന്നെ ഹർജി പിൻവലിച്ചു.

ഭീകരവാദത്തിനെതിരേ ഓരോ ഇന്ത്യക്കാരനും കൈകോര്‍ക്കുന്ന നിര്‍ണായക സമയമാണ് ഇതെന്നും ഹർജി പരിഗണിക്കവേ കോടതി നിരീക്ഷിച്ചു.