തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഒപി ടിക്കറ്റിന്‍റെ നിരക്ക് വെള്ളിയാഴ്ച മുതൽ വർധിപ്പിക്കും. ഇനി മുതൽ പത്ത് രൂപയാണ് നിരക്ക് ഈടാക്കുക. മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഡെവലപ്മെന്‍റ് സൊസൈറ്റിയുടേതാണ് തീരുമാനം.

എല്ലാ ഒപി കൗണ്ടറുകൾക്ക് മുന്നിലും ഒപി ടിക്കറ്റ് നിരക്ക് കൂട്ടിയതായുള്ള ബോർഡ് സ്ഥാപിക്കും. മോയ് ഒന്ന് മുതലാണ് ഒപി ടിക്കറ്റിന്‍റെ നിരക്ക് കൂട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഇന്ന് അവധി ദിനമായതിനാൽ അടുത്ത ദിവസം മുതൽ നിരക്ക് കൂട്ടാനാണ് തീരുമാനം.

പുതിയ ഒപി ടിക്കറ്റിന് രണ്ട് മാസമാണ് കാലാവധി. എന്നാൽ ഡോക്ടർ മരുന്ന് കുറിച്ച് നൽകിയതിനുശേഷം ഒപി ടിക്കറ്റിൽ സ്ഥലമില്ലെങ്കിൽ വീണ്ടും പത്ത് രൂപ നൽകി പുതിയ ഒപി ടിക്കറ്റ് എടുക്കണമെന്നും ഉത്തരവിൽ പറയുന്നു. വേറൊരു വിഭാഗത്തിലെ ഡോക്ടറെ കാണണമെങ്കിലും പുതിയ ഒപി ടിക്കറ്റ് എടുക്കണം.