മംഗളൂരു: ബജ്റംഗ്ദൾ നേതാവ് സുഹാസ് ഷെട്ടിയെ ഒരു സംഘം ആളുകൾ വെട്ടിക്കൊന്നു. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്.

മംഗളൂരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് വ്യാഴാഴ്ച വൈകുന്നേരമാണ് സുഹാസ് ആക്രമിക്കപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയായ സുഹാസ് മംഗളൂരു പോലീസിന്‍റെ റൗഡി ലിസ്റ്റിൽ പെട്ടയാളാണ്.

ഫാസിൽ വധക്കേസിലെ മുഖ്യപ്രതിയാ സുഹാസ് ജാമ്യത്തിലായിരുന്നു. 2022 ജൂലൈ 28നാണ് ഫാസിൽ കൊല്ലപ്പെടുന്നത്. സുഹാസിന്‍റെ കൊലപാതകത്തിനു പിന്നാലെ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.