ജയ്പൂർ: പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയ്ക്കുവേണ്ടി ചാരപ്രവൃത്തി നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ. ജയ്സൽമേർ സ്വദേശി പത്താൻ ഖാനാണ് ഇന്‍റലിജൻസിന്‍റെ പിടിയിലായത്.

2013 മുതൽ ഇയാൾ അതിർത്തിയിലെ വിവരങ്ങൾ ഐഎസ്ഐയ്ക്ക് (പാക്കിസ്ഥാൻ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ്) കൈമാറി വരികയായിരുന്നു. പത്താൻ ഖാൻ 2013 ൽ പാക്കിസ്ഥാൻ സന്ദർശിച്ച് ഇന്‍റലിജൻസ് ഏജൻസിയിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

വലിയതോതിൽ പണം വാങ്ങിയാണ് ചാരപ്രവൃത്തി നടത്തിയിരുന്നതെന്നും കണ്ടെത്തി. 1923- ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം പത്താൻ ഖാനെതിരെ കേസ് കേസെടുത്തിട്ടുണ്ട്.