കളമശേരി സ്ഫോടനക്കേസ്: മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി
Wednesday, May 14, 2025 12:16 PM IST
കൊച്ചി: കളമശേരി കണ്വെന്ഷന് സെന്റര്‍ സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്ന് ഭീഷണി. ഈമാസം 12ന് രാത്രി പത്തോടെ യഹോവ സാക്ഷികളുടെ പിആര്‍ഒയുടെ ഫോണിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്.
മലേഷ്യൻ നമ്പരിൽ നിന്നെത്തിയ സന്ദേശത്തിൽ മാർട്ടിനെതിരെ സാക്ഷി പറയുന്നവരെ കൊലപ്പെടുത്തുമെന്നും യഹോവ സാക്ഷികളുടെ സമ്മേളനങ്ങളിലും കേന്ദ്രങ്ങളിലും ബോംബ് വയ്ക്കുമെന്നുമായിരുന്നു ഭീഷണി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2024 ഒക്ടോബർ 29ന് സാമ്ര കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർഥനയ്ക്കിടെയുണ്ടായ പെട്രോൾ ബോംബ് സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടിരുന്നു. 45ഓളം പേർക്ക് പരിക്കേറ്റിരുന്നു. കേസിലെ ഏക പ്രതിയായ മാർട്ടിനെതിരേ കഴിഞ്ഞ ഏപ്രിലിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും വിചാരണ ഇതുവരെ തുടങ്ങിയിട്ടില്ല.