ഇടുക്കി: സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ കളിയാക്കിയ വിഷമത്തിൽ 14 വയസുകാരി ജീവനൊടുക്കി. അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിന്‍റെ മകൾ പൗളിൻ ആണ് മരിച്ചത്.

ഞായറാഴ്‌ച വൈകുന്നേരമാണ് സംഭവം. കൂട്ടുകാർ കളിയാക്കിയതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിപ്പോയ പൗളിനെ കാണാതെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്.

ഉടൻ തന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വണ്ടൻമേട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 0471-2552056)