തിരുവനന്തപുരം: നിലന്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള പ്രസ്താവന അന്‍വര്‍ തിരുത്തണമെന്നാണ് തന്‍റെയും സതീശന്‍റെയും നിലപാടെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതുതന്നെയാണ് കെ.സുധാകരനും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

അന്‍വര്‍ സ്ഥാനാര്‍ഥിയെ അംഗീകരിക്കാത്തതാണ് പ്രധാന പ്രശ്‌നം. അൻവർ തിരുത്താതെ സഹകരിക്കാന്‍ ബുദ്ധിമുട്ടാണ്. അന്‍വറും പാര്‍ട്ടിയും കോണ്‍ഗ്രസ് നിലപാട് പക്വതയോടെ വിലയിരുത്തണം.

കേരളത്തിലെ നേതാക്കളുമായി അന്‍വര്‍ ചര്‍ച്ച നടത്തട്ടെയെന്നാണ് പാർട്ടി തീരുമാനം. അതുകൊണ്ടാണ് കെ.സി.വേണുഗോപാല്‍ അന്‍വറിനെ കാണാന്‍ വിസമ്മതിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പമോ ഭിന്നതയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

തൃണമൂല്‍ ദേശീയ പാര്‍ട്ടി ആയതിനാല്‍ ഇവിടെ സഖ്യം ഉണ്ടാക്കാന്‍ തടസമുണ്ട്. എന്നാല്‍ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാന്‍ മടിയില്ല. അതിന് പിവി.അന്‍വര്‍ ധൃതി വെക്കേണ്ട. അന്‍വര്‍ സ്വതന്ത്രമായി മത്സരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.