കണ്ണൂര്‍: കനത്ത മഴയിലും കാറ്റിലും കണ്ണൂര്‍ വലിയന്നൂരില്‍ വ്യാപക നാശനഷ്ടം. ഇന്ന് രാവിലെ ഏഴോടെയാണ് പ്രദേശത്ത് ശക്തമായ കാറ്റുണ്ടായത്.

മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ ലോട്ടറിക്കട തകര്‍ന്നുവീണ് ലോട്ടറിക്കാരന് പരിക്കേറ്റു.

വൈദ്യുതി പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയാഴ്ചയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ടും മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.