ഇടുക്കി: തൊണ്ടിമുതലായ സ്പോർട്സ് സൈക്കിൾ കടത്തിക്കൊണ്ടുപോയ പോലീസുകാരന് സസ്പെൻഷൻ. ഇടുക്കി കാളിയാർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ജയ്‌മോനെതിരെയാണ് നടപടി. നിലവിൽ തൊടുപുഴ സ്റ്റേഷനിൽ ഡിവൈഎസ്പി സ്ക്വാഡിലെ അംഗമാണ് ജയ്മോൻ.

കഴിഞ്ഞ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സൂക്ഷിക്കുന്നതിനായി തൊടുപുഴ പോലീസിനെ ഏൽപ്പിച്ച സ്പോർട്സ് സൈക്കിളാണ് ഇയാൾ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ചത്.

ഉടമ സ്റ്റേഷനിലെത്തി സൈക്കിൾ തിരക്കിയപ്പോഴാണ് സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതൽ കാണാതായ വിവരം അറിയുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ സൈക്കിൾ കടത്തിയത് ജയ്മോനാണെന്ന് വ്യക്തമായി. സംഭവം പുറത്തറിഞ്ഞതോടെ ഉദ്യോഗസ്ഥൻ സൈക്കിൾ തിരികെയെത്തിക്കുകയായിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ജയ്മോനെ സസ്പെൻഡു ചെയ്തത്. ജയ്മോന്‍റെ പ്രവർത്തി സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിൽ പറയുന്നു.