ബ്യൂണസ് ഐറിസ്: അർജന്‍റീന-കൊളംബിയ ലോകകപ്പ് യോഗ്യതാ മത്സരം സമനിലയിൽ. മോണുമെന്‍റൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമും ഓരോ ഗോൾ വീതം നേടി.

മത്സരത്തിൽ ആദ്യം മുന്നിലെത്തിയത് കൊളംബിയയാണ്. 24-ാം മിനിറ്റിൽ ലൂയിസ് ഡയസാണ് സുന്ദരമായ ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചത്. ഗോൾ മടക്കാൻ അർജന്‍റീന കിണഞ്ഞ് ശ്രമിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോൾ നേടാനായില്ല.

ലയണൽ മെസിയും, ജൂലിയൻ അൽവാരസും അടക്കമുള്ള സൂപ്പർ താരങ്ങൾ ഇറങ്ങിയിട്ടും ഗോൾ മടക്കാൻ 81-ാം മിനിറ്റ് വരെ അർജന്‍റീനയ്ക്ക് സാധിച്ചില്ല. 81-ാം മിനിറ്റിൽ തിയാഗോ അൽമാഡയുടെ ഗോളിലൂടെയാണ് അർജന്‍റീന ഒപ്പമെത്തിയത്.

70-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ പത്ത് പേരുമായിട്ടാണ് മെസിയും സംഘവും പിന്നീട് കളിച്ചത്. അർജന്‍റീന സമനില ഗോൾ നേടിയതിന് ശേഷം കോളംബിയ വിജയഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും നേടാനായില്ല. ഒടുവിൽ ഒന്നേ ഒന്നിന് മത്സരം അവസാനിച്ചു.

മത്സരം സമനിലയായതോടെ ഒന്നാം സ്ഥാനത്തുള്ള അർജന്‍റീനയ്ക്ക് 35 പോയിന്‍റായി. കോളംബിയയക്ക് 22 പോയിന്‍റായി. പോയിന്‍റ് ടേബിളിൽ ആറാം സ്ഥാനത്താണ് കോളംബിയ.