ആലപ്പുഴ: ചെന്നിത്തല നവോദയ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ റാഗിംഗെന്ന് പരാതി. പ്ലസ് വൺ വിദ്യാർഥികൾ മർദിച്ചുവെന്ന് കാട്ടിയാണ് കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്.

എന്നാൽ റാഗിംഗ് ഉണ്ടായിട്ടില്ലെന്നാണ് നവോദയ സ്‌കൂൾ പ്രിൻസിപ്പൽ ജോളി ടോമിയുടെ വിശദീകരണം. കുട്ടികൾ തമ്മിലുണ്ടായ പ്രശ്‌നങ്ങളുടെ തുടർച്ചയാണ് മർദനം. ഹോസ്റ്റലിനുള്ളിൽവച്ച് എട്ടാം ക്ലാസ് വിദ്യാർഥികളെ മർദിച്ച ആറ് പ്ലസ് വൺ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തെന്നും അദ്ദേഹം പ്രതികരിച്ചു.

വിഷയത്തിൽ സ്‌കൂൾ അധികൃതർ വിശദമായ റിപ്പോർട്ട് ജില്ലാ കളക്‌ടർക്ക് കൈമാറിയിട്ടുണ്ട്. കളക്‌ടറുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് മാന്നാർ പോലീസ് അറിയിച്ചു