കൊച്ചി: കേരള തീരത്തിനടുത്ത് ലൈബീരിയൻ ചരക്ക് കപ്പലായ എംഎസ്സി എൽസ-3 മുങ്ങിയ സംഭവത്തിൽ കേസെടുത്ത് ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ്. കപ്പൽ കമ്പനിയായ എംഎസ്‌സിയാണ് ഒന്നാംപ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പൽ ജീവനക്കാരൻ മൂന്നാം പ്രതിയുമാണ്.

ആലപ്പുഴ സ്വദേശിയായ മത്സ്യത്തൊഴിലാളി സി. ഷാംജി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം അപായമായും ഉദാസീനമായും ചരക്കുകൾ കൈകാര്യം ചെയ്തെന്നും പരിസ്ഥിതിക്കും മത്സ്യബന്ധനമേഖലക്കും നാശമുണ്ടാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായസംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.

നേരത്തെ, കപ്പൽ അപകടത്തിൽ കേസെടുക്കേണ്ടെന്നും നഷ്ടപരിഹാരം വാങ്ങിയെടുക്കാമെന്നുമാണ് മുഖ്യമന്ത്രിയും സംസ്ഥാന ചീഫ് സെക്രട്ടറിയും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം സെക്രട്ടറിയും തമ്മിലുണ്ടായ ചർച്ചയിൽ തീരുമാനിച്ചത്.

മേയ് 24ന് അറൂനൂറിലേറെ കണ്ടെയ്‌നറുകളുമായി വിഴിഞ്ഞത്തു നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കപ്പല്‍ മുങ്ങിയത്.