മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാന മണിക്കൂറിലേക്കെത്തിയപ്പോൾ ആവേശം വാരി വിതറി സ്ഥാനാർഥികളും അണികളും. പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ പ്രചാരണം കൊഴുപ്പിക്കുകയാണ്.

രണ്ടാഴ്ചയിലേറെ നീണ്ട് നിന്ന വാശിയേറിയ പ്രചാരണത്തിനൊടുവിലാണ് നിലമ്പൂരിൽ കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നത്. വിവാദങ്ങളും ജനകീയ വിഷയങ്ങളും എല്ലാം ചർച്ചയായ നിലമ്പൂര്‍ മറ്റന്നാളാണ് വിധിയെഴുതുന്നത്. ബുധനാഴ്ച നിശബ്ദ പ്രചാരണമാണ്.

ഭരണവിരുദ്ധവികാരം വോട്ടാകുമെന്ന് യുഡിഎഫും സർക്കാരിന്‍റെ നേട്ടങ്ങൾക്ക് ജനം പിന്തുണ നൽകുമെന്ന് എൽഡിഎഫും ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. അട്ടിമറി വിജയം നേടുമെന്ന് എൻഡിഎ സ്ഥാനാർഥിയും അവകാശപ്പെടുന്നു.

പി.വി.അൻവർ എംഎൽഎ സ്ഥാനം രാജിവച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യുഡിഎഫിനായി ആര്യാടൻ ഷൗക്കത്തും, എൽഡിഎഫിനായി എം.സ്വരാജും, എൻഡിഎ‍യ്ക്കായി മോഹൻ ജോർജും, സ്വതന്ത്രനായി പി.വി.അൻവർ തുടങ്ങിയവരാണ് മത്സരരംഗത്തുള്ളത്.