കണ്ണൂർ: നഗരത്തെ മണിക്കൂറുകളോളം വിറപ്പിച്ച തെരുവുനായയെ ചത്ത നിലയില്‍ കണ്ടെത്തി. താവക്കര പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുവച്ചുണ്ടായ തെരുവുനായ ആക്രമണത്തിൽ 56 പേർക്ക് കടിയേറ്റിരുന്നു.

പരിക്കേറ്റ എല്ലാവരും ആശുപത്രികളിൽ ചികിത്സതേടി. ഗുരുതരമായി പരിക്കേറ്റ നാല് പേർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ മുതൽ പ്രദേശവാസികളെ ഓടി നടന്ന് ആക്രമിച്ച നായയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് വൈകുന്നേരം നടത്തിയ തെരച്ചിലിലാണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്. നായ മറ്റ് മൃഗങ്ങളെ ആക്രമിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് നാട്ടുകാർ.

പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.