ആലപ്പുഴ: തലവടി പഞ്ചായത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. എൽഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയത്തിന് സിപിഐ അംഗം നോട്ടീസ് നൽകി.

സിപിഐ അംഗം വിനോദ് മത്തായിയാണ് അവിശ്വസ പ്രമേയ നോട്ടീസ് നൽകിയത്. യുഡിഎഫിന്‍റെ രണ്ട് അംഗങ്ങളും ഒരു ഇടത് സ്വതന്ത്രനും അവിശ്വാസ പ്രമേയ നോട്ടീസിൽ ഒപ്പിട്ടു.

15 അംഗ ഭരണസമിതിയിൽ പതിനൊന്ന് അംഗങ്ങളാണ് എൽഡിഎഫിനുള്ളത്. ഇതിൽ സിപിഐക്ക് ഒരംഗം മാത്രമാണുള്ളത്. എന്നാൽ അവിശ്വാസ പ്രമേയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സിപിഐ നേതൃത്വം തയാറായിട്ടില്ല.