തിരുവനന്തപുരം: രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേക്ക് താഴ്ത്താന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവനിലെ ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്‍റെ നിലപാടാണ് കൃഷിമന്ത്രി ഗവര്‍ണറെ അറിയിച്ചത്. വ്യക്തിപരമായി ഓരോരുത്തര്‍ക്കും പല ആശയങ്ങളും വിശ്വാസങ്ങളും ഉണ്ടായേക്കാം. സര്‍ക്കാര്‍ പരിപാടികളില്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള പൊതു ബിംബങ്ങള്‍ മാത്രമേ ഉണ്ടാകാന്‍ പാടുള്ളു.

അതില്‍നിന്ന് വ്യത്യസ്തമായ നിലവന്നതുകൊണ്ടാണ് അതിനോട് യോജിപ്പില്ലെന്ന് കൃഷിമന്ത്രി രാജ് ഭവനെ അറിയിച്ചത്. അത് പിന്നീട് ഗവര്‍ണര്‍ക്കും ബോധ്യപ്പെട്ടെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാജ്ഭവന്‍ രാജ്യത്തെ പ്രധാനപ്പെട്ട ഭരണ കേന്ദ്രമാണ്. അവിടെ പ്രദര്‍ശിപ്പിക്കുന്ന വസ്തുക്കള്‍, ചിത്രങ്ങള്‍, ചിഹ്നങ്ങള്‍, അതെല്ലാം പൊതുവില്‍ രാജ്യത്തിന് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നാകണം. ഭരണഘടന അനുസൃതമാകണം.

രാജ്ഭവനെ ആര്‍എസ്എസ് അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാഷ്ട്രീയ പ്രചരണത്തിനുള്ള വേദിയായി കാണാന്‍ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായിട്ട് കാണാന്‍ കഴിയൂ. അതൊരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.