മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് വോട്ട് ചെയ്തു. മാങ്കൂത്ത് എൽപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം വോട്ടർമാരെ കണ്ടശേഷമാണ് മടങ്ങിയത്.

എല്ലാവരും വോട്ട് ചെയ്യണമെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അച്ഛനൊപ്പമാണ് സ്വരാജ് വോട്ട് ചെയ്യാനെത്തിയത്. പ്രതികൂല കാലാവസ്ഥയിലും വോട്ട് ചെയ്യാൻ ആളുകളുടെ നീണ്ട നിരയാണുള്ളത്.‌

263 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിൽ ആകെ ഒരുക്കിയിട്ടുള്ളത്.‌‌ ഇതിൽ 14 പ്രശ്ന സാധ്യത ബൂത്തുകളാണ്. 7787 പുതിയ വോട്ടർമാർ ഉൾപ്പെടെ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.