ലീഡ്‌സ്: ഇന്ത്യയ്ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇംഗ്ലണ്ട് ജയത്തിനായി പൊരുതുന്നു. 371 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 128 റൺസ് എന്ന നിലയിലാണ്.

പത്തുവിക്കറ്റും 62 ഓവറും അവശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാൻ 243 റൺസുകൂടിവേണം. അര്‍ധ സെഞ്ചുറി പിന്നിട്ട ഡക്കറ്റും (71), ക്രൗളിയും (45) ആണ് ക്രീസില്‍. ജസ്പ്രീത് ബുംറ‌‌യെയും മുഹമ്മദ് സിറാജിനെയും കരുതലോടെയാണ് ഇംഗ്ലണ്ട് ഓപ്പണർമാർ നേരിടുന്നത്.

ഇതോടെ തുടക്കത്തിലെ വിക്കറ്റ് വീഴ്ത്തി അവരെ പ്രതിരോധത്തിലാക്കാമെന്ന ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റി. നേരത്തേ കെ.എല്‍.രാഹുലിന്‍റെയും ഋഷഭ് പന്തിന്‍റെയും സെഞ്ചുറി മികവിലാണ് രണ്ടാം ഇന്നിംഗ്സിൽ 364 റണ്‍സെടുത്തത്.

140 പന്തില്‍ നിന്ന് മൂന്ന് സിക്‌സും 15 ഫോറുമടക്കം 118 റണ്‍സെടുത്താണ് പന്ത് പുറത്തായത്. കെ.എൽ.രാഹുൽ 247 പന്തില്‍നിന്ന് 18 ബൗണ്ടറികളടക്കം 137 റൺസ് നേടി.