സോളൻ: ഫേസ്ബുക്കിൽ ലൈവിട്ടശേഷം ജീവനൊടുക്കി യുവതി. ഹിമാചൽപ്രദേശിലാണ് സംഭവം. സോളൻ ജില്ലക്കാരിയായ 20കാരിയാണ് തൂങ്ങിമരിച്ചത്.

സംഭവസമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. മരിച്ചതിന് ശേഷം ഏകദേശം ഒരുമണിക്കൂറോളം ലൈവ് തുടർന്നു. വിവരം ലഭിച്ചയുടൻ പോലീസ് സംഘം സ്ഥലത്തെത്തിയതായി ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പർവാനോ മെഹർ പൻവാർ പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിച്ചുവരികയാണ്.

തന്റെ മരണത്തിൽ ആരെയും കുറ്റപ്പെടുത്തേണ്ടതില്ലെന്നും മറ്റാരും ഉത്തരവാദികളല്ലെന്നും ഫേസ്ബുക്ക് ലൈവിൽ യുവതി പറഞ്ഞു. ലൈവ് പോയതിനാൽ യുവതി ആത്മഹത്യ ചെയ്ത വിവരം പെട്ടെന്ന് തന്നെ നാട്ടുകാരറിഞ്ഞു.

എന്നാൽ പെൺകുട്ടിയുടെ അമ്മയുമായി ഫോണിൽ ബന്ധപ്പെടാൻ പലരും ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. യുവതി ആത്മഹത്യചെയ്യാനുണ്ടായ കാരണം എന്താണെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.