കോട്ടയം: പള്ളിക്കത്തോട് മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പോലീസ്. സംഭവത്തിൽ പ്രതി അരവിന്ദ് കുറ്റം സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇളമ്പള്ളി സ്വദേശി സിന്ധുവാണ് മരിച്ചത്. ‌‌‌‌പ്രതി അരവിന്ദ് അമിതമായി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിലാണ് സിന്ധുവിനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തുമ്പോൾ അരവിന്ദ് മൃതദേഹത്തിന് അടുത്ത് ഇരിക്കുകയായിരുന്നു.