കൊച്ചി: രണ്ട് സര്‍വകലാശാലകളില്‍ താത്കാലിക വൈസ് ചാന്‍സലര്‍മാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി എട്ടിന് വിധി പറയും.

ചൊവ്വാഴ്ച വിധി പറയാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ഉന്നയിക്കാനുണ്ടെന്ന കക്ഷികളുടെ അപേക്ഷ പരിഗണിച്ച് കോടതി വാദം കേട്ടു. തുടര്‍ന്നാണ് എട്ടിന് ഉച്ചയ്ക്ക് 1.30ന് വിധി പറയാനായി മാറ്റിയത്.

ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസിമാരായി ഡോ. കെ. ശിവപ്രസാദ്, ഡോ. സിസ തോമസ് എന്നിവരുടെ നിയമനമാണ് നിയമപരമല്ലെന്ന് സിംഗിള്‍ ബെഞ്ച് നേരത്തേ കണ്ടെത്തിയത്. ഇതിനെതിരേയാണ് ചാന്‍സലറായ ഗവര്‍ണറും താത്കാലിക വിസിമാരും ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.