നിലമ്പൂരിലെ മത്സരചിത്രം തെളിഞ്ഞു;18 പത്രികകൾ സ്വീകരിച്ചു
Tuesday, June 3, 2025 9:10 PM IST
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 18 പത്രികകൾ സ്വീകരിച്ചു. 25 നാമനിര്‍ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോൾ ഡമ്മി സ്ഥാനാർഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകള്‍ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂര്‍വ ത്രിപാഠി തള്ളി.
ആര്യാടൻ ഷൗക്കത്ത് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), എം.സ്വരാജ് (സിപിഎം), മോഹന്‍ ജോര്‍ജ് (ബിജെപി), ഹരിനാരായണന് (ശിവസേന), എന്‍.ജയരാജന് (സ്വതന്ത്രന്), പി.വി. അന്‍വര്‍ (സ്വതന്ത്രന്), മുജീബ് (സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി), അബ്ദുറഹ്മാന് കിഴക്കേത്തൊടി (സ്വതന്ത്രന്), എ.കെ.അന്‍വര്‍ സാദത്ത് (സ്വതന്ത്രന്), പി.രതീഷ് (സ്വതന്ത്രന്), പി.രാധാകൃഷ്ണന് നമ്പൂതിരിപ്പാട് (സ്വതന്ത്രന്), ജി.സതീഷ് കുമാര്‍ (സോഷ്യലിസ്റ്റ് ജനതാദള്‍), വിജയന് (സ്വതന്ത്രന്), സാദിഖ് നടുത്തൊടി (എസ്ഡിപിഐ) എന്നിവരുടെ പത്രികകളാണ് സ്വീകരിച്ചത്.
നിലമ്പൂര്‍ മണ്ഡലം വരണാധികാരിയും പെരിന്തല്‍മണ്ണ സബ്കളക്ടറുമായ അപൂര്‍വ ത്രിപാഠി, ഉപവരണാധികാരിയും നിലമ്പൂര്‍ തഹസില്‍ദാറുമായ എം.പി.സിന്ധു, സ്ഥാനാര്‍ഥികള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു.
നാമനിര്‍ദേശപത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ അഞ്ചിന് വൈകുന്നേരം മൂന്നു വരെയാണ്. ഇതിനുശേഷം അവശേഷിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കും. ജൂണ്‍ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും.