കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ മൂന്ന് ദിവസം മുൻപും സ്ഥലത്തെത്തി
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രതികൾ മൂന്ന് ദിവസം മുൻപും സ്ഥലത്തെത്തി
Thursday, November 30, 2023 9:03 AM IST
കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഘം ഇതേസ്ഥലത്ത് നേരെത്തെയും എത്തിയിരുന്നുവെന്ന് കണ്ടെത്തൽ. സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.

തട്ടിക്കൊണ്ടു പോകലിന് മൂന്ന് ദിവസം മുൻപ് സമാനപാതയിലൂടെ പ്രതികൾ യാത്ര ചെയ്തിരുന്നു എന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. കൊല്ലം പള്ളിക്കൽ ‌മൂതലയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

24-ാം തീയതിയിലേതാണ് ഈ ദൃശ്യങ്ങൾ. 27നാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.31നാണ് വെള്ള സ്വിഫ്റ്റ് കാർ ഇതുവഴി കടന്നു പോകുന്നത്. പാരിപ്പള്ളിയിൽ നിന്നും ചടയമംഗലം ഭാഗത്തേക്കാണ് യാത്ര.

അതേസമയം, കേസിലെ പ്രതികളുടേതെന്ന് സംശയിക്കുന്ന വാഹനത്തിന്‍റെ നമ്പർ പോലീസ് പുറത്തുവിട്ടിരുന്നു. KL04 AF 3239 എന്ന വാഹനം കണ്ടെത്തുന്നവരോ ഈ നമ്പർ പ്ലേറ്റ് നിർമിച്ചവരോ പോലീസിനെ അറിയിക്കണമെന്നും നിർദേശമുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<