പൂജാരിയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണകവർച്ച, മൂന്നു മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ
പൂജാരിയെ തലയ്ക്കടിച്ച് വീഴ്ത്തി സ്വർണകവർച്ച, മൂന്നു മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ
Sunday, December 10, 2023 5:13 AM IST
വെബ് ഡെസ്ക്
ആലപ്പുഴ: പൂജാരിയെ മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി സ്വർണം കവർന്ന കൊലക്കേസ് പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ. ആലപ്പുഴയിലെ ചെന്പത്തറയിൽ ഇന്നലെ രാവിലെ അഞ്ചരയ്ക്കാണ് സംഭവം.

ആര്യാട് ചെമ്പത്തറ ക്ഷേത്രത്തിലെ പൂജാരിയായ കഞ്ഞിക്കുഴി കിഴക്കേ വേലിക്കകത്ത് രജികുമാറിനെ ആക്രമിച്ച സംഭവത്തിൽ ആര്യാട് തെക്ക് ചെമ്പത്തറ പടിഞ്ഞാറെ പുളിക്കീഴ് അജിത് (48) ആണ് പോലീസിന്‍റെ പിടിയിലായത്. രജികുമാർ വരുന്ന തക്കം നോക്കി അജിത്ത് ക്ഷേത്ര പരിസരത്ത് ഒളിച്ച് നിൽകുകയായിരുന്നു.

രജികുമാറിന് നേരെ ചാടിവീണതിന് പിന്നാലെ തർക്കമുണ്ടാകുകയും മൺവെട്ടികൊണ്ട് തലയ്ക്കടിച്ച് അഞ്ചര പവൻ വരുന്ന മാല അജിത്ത് തട്ടിയെടുക്കുകയുമായിരുന്നു. രാവിലെ എട്ടരയോടെ ആലിശേരിയ്ക്കടുത്തുള്ള വാടക വീട്ടിൽ നിന്നും അജിത്തിനെ നോർത്ത് പോലീസ് പിടികൂടി.

അജിത്തിന്‍റെ കുടുംബ വീടിന് സമീപത്താണ് ക്ഷേത്രം. ഇവിടെനിന്നു നേരത്തെ ഉരുളിയും മറ്റും മോഷണം പോയിരുന്നു. അതിനു പിന്നിൽ താനും കൂട്ടാളികളുമാണെന്നു രജികുമാർ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഇവരുവരും തമ്മിൽ‌ തർക്കമുണ്ടായതെന്നാണ് സൂചന. 1991ൽ അവലൂക്കുന്ന് സ്വദേശി പത്മാക്ഷിയെ വധിച്ച ശേഷം സ്വർ‍ണമാല മോഷ്ടിച്ച കേസിൽ ശിക്ഷയ്ക്കിടെ പരോളിലിറങ്ങി മുങ്ങിയതാണ് അജിത്ത്.

നാലു മാസം മുൻപു മുങ്ങിയ പ്രതി പലയിടത്തായി താമസിച്ചിരുന്നതായി പോലീസിനു വിവരം കിട്ടി. വിശദമായ അന്വേഷണത്തിനൊടുവിൽ ഇയാൾ ആലിശേരിയിൽ രഹസ്യമായി താമസിക്കുന്നെന്ന് വ്യക്തമായി. പോലീസിനെ കണ്ട് ഇയാൾ‌ രക്ഷപെടാൻ ശ്രമിച്ചുവെന്നും പിന്നാലെ പോയി പിടി കൂടുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<