തൃശൂര്‍: വലപ്പാട് യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ . വലപ്പാട് തിരുപഴഞ്ചേരി സ്വദേശി മണക്കാട്ടുപടി അപ്പു (അഖില്‍ 30), നാട്ടിക പോളി ജങ്ഷന്‍ സ്വദേശി താറോട്ട് വീട്ടില്‍ കണ്ണന്‍ (രഞ്ജിത്ത് 42) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ എട്ടിന് രാത്രി 10 ന് അഞ്ചങ്ങാടി സ്വദേശി ഊണുങ്ങല്‍ വീട്ടില്‍ ബൈജു (32) വിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് അറസ്റ്റ്. വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയി തിരിച്ച് വരുമ്പോള്‍ ബൈജുവിന്‍റെ സുഹൃത്ത് പ്രതികളുടെ കൈയില്‍നിന്ന് 350 രൂപ വാങ്ങിയത് തിരികെ കൊടുക്കാത്തതിലുള്ള വൈരാഗ്യത്താല്‍ അഞ്ചങ്ങാടി ഷാപ്പിനടുത്തുള്ള വഴിയില്‍ വച്ചാണ് ആക്രമിച്ചത്.

അഖിലിന് വലപ്പാട് പോലീസ് സ്റ്റേഷനില്‍ ഒരു മോഷണക്കേസും മയക്കുമരുന്ന് ഉപയോഗിച്ചതിന് മറ്റൊരു കേസും നെടുപുഴ പോലീസ് സ്റ്റേഷനില്‍ ഒരു അടിപിടിക്കേസും കാട്ടൂര്‍ പോലീസ് സ്റ്റേഷനില്‍ മദ്യപിച്ച് വാഹനമോടിച്ച ഒരു കേസുമുണ്ട്.