കോഴിക്കോട്: താമരശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ഥികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കുറ്റാരോപിതരുടെ പ്രായം അടക്കം പരിഗണിച്ചാണ് കോടതി നടപടി.

സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുത്, രാജ്യം വിട്ടുപോകരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. അന്വേഷണവുമായി സഹകരിക്കുമെന്ന് കുറ്റാരോപിതരുടെ മാതാപിതാക്കള്‍ കോടതിയില്‍ സത്യവാംഗ്മൂലം നല്‍കണം.

വിചാരണ കാലഘട്ടത്തില്‍ തങ്ങളെ അനിശ്ചിതമായി ഒബ്‌സര്‍വേഷന്‍ ഹോമില്‍ പാര്‍പ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം ഇത് ചട്ടവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.

നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുകയാണ് കേസിലെ കുറ്റാരോപിതർ. കോടതി ജാമ്യം അനുവദിച്ചതോടെ ഇവരെ ഉടന്‍ വിട്ടയയ്ക്കും.