മോസ്കോ: ഇസ്രയേൽ - ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ ഫോണിൽ സംസാരിച്ചു. ഇറാനെ ആക്രമിച്ച ഇസ്രയേൽ നടപടിയെ അപലപിച്ച പുടിൻ സംഘർഷം വ്യാപിച്ചാൽ പശ്ചിമേഷ്യയിൽ പ്രവചനാതീതമായ അനന്തരഫലങ്ങൾ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമാണെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇറാന്‍റെ ആണവപദ്ധതി സംബന്ധിച്ച ചർച്ച പുനരാരംഭിക്കാനുള്ള സാധ്യത ഇരുനേതാക്കളും തള്ളിക്കളഞ്ഞില്ല. യുക്രെയ്‌‌ൻ - റഷ്യ സംഘർഷം അതിവേഗം അവസാനിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

യുക്രെയ്‌നുമായി ചർച്ച 22നു ശേഷം തുടരാൻ തയാറാണെന്ന് പുടിൻ പറഞ്ഞു. ഇരുവരും തമ്മിലുള്ള സംഭാഷണം അൻപതു മിനിറ്റ് നീണ്ടു.