രണ്ടു സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
രണ്ടു സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ
Tuesday, April 30, 2024 12:13 AM IST
മണ്ണുത്തി (തൃശൂർ): വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ടു സെക്യൂരിറ്റി ജീവനക്കാരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ കുണ്ടുകാട്ടിൽ കണ്ടന്‍റെ മകൻ അരവിന്ദാക്ഷൻ(70), തൈക്കാട് പൊറിഞ്ചുവിന്‍റെ മകൻ ആന്‍റണി (69) എന്നിവരാണു മരിച്ചത്.

ആന്‍റണിയെ കൊലപ്പെടുത്തിയശേഷം അരവിന്ദാക്ഷൻ വിഷംകഴിച്ച് ആത്മഹത്യ ചെയ്തതാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ആന്‍റണിയെ കൊലപ്പെടുത്താനായി അരവിന്ദാക്ഷൻ ചുറ്റിക കൊണ്ടുപോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. അരവിന്ദാക്ഷന്‍റെ മൃതദേഹത്തിനു സമീപത്തുനിന്നു വിഷക്കുപ്പി കണ്ടെത്തിയിരുന്നു. തലയ്ക്കടിയേറ്റാണ് ആന്‍റണി മരിച്ചത്.

കാര്‍ഷികസര്‍വകലാശാല കാമ്പസിനകത്തു പ്രവര്‍ത്തിക്കുന്ന ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇരുവരും. അരവിന്ദാക്ഷൻ കഴിഞ്ഞ മൂന്നുവർഷമായി ബാങ്കിന്‍റെ സെക്യൂരിറ്റി ജീവനക്കാരനാണ്.


ബാങ്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്‍റെ ഭാഗമായാണ് ആന്‍റണിയെക്കൂടി സെക്യൂരിറ്റി ജീവനക്കാരനായി നിയമിച്ചത്. പണികൾ പൂർത്തിയായാൽ ആന്‍റണിയെ ജോലിയിൽനിന്നു മാറ്റുമെന്നു സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പട്ട് ഇരുവരും തമ്മിൽ തർക്കം നടന്നതായാണു സംശയം.

ഇന്നലെ രാവിലെ ബാങ്ക് വൃത്തിയാക്കാനെത്തിയ സ്ത്രീയാണ് ആദ്യം സംഭവം അറിയുന്നത്. ജീവനക്കാരി അറിയിച്ചതിനെ ത്തുടർന്ന് ബാങ്ക് അധികൃതർ ഉടൻതന്നെ മണ്ണുത്തി പോലീസിൽ വിവരം അറിയിച്ചു. അരവിന്ദാക്ഷന്‍റെ മൃതദേഹം സമീപത്തെ ചാലിലായിരുന്നു. ആന്‍റണി രക്തംവാർന്നു കൊല്ലപ്പെട്ട നിലയിൽ ബാങ്കിനു സമീപം പായയിൽ കിടക്കുന്ന നിലയിലും.പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.