ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു ഭയന്ന് പിണറായി പിന്മാറി: എം.എം. ഹസൻ
ജയരാജൻ ബോംബ് പൊട്ടിക്കുമെന്നു  ഭയന്ന് പിണറായി പിന്മാറി:  എം.എം. ഹസൻ
Tuesday, April 30, 2024 12:13 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആശീർവാദത്തോടെ ഉണ്ടാക്കിയ സിപിഎം- ബിജെപി ഡീലിന്‍റെയും പിണറായി വിജയന്‍റെ കേസുകളുടെയും അരമനരഹസ്യങ്ങൾ പുറത്തുവരുമെന്ന് ഭയന്നാണ് ഇ.പി. ജയരാജനെതിരേ പാർട്ടി നടപടിയെടുക്കാത്തതെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ.

നടപടി എടുത്താൽ ജയരാജൻ പൊട്ടിക്കുന്ന ബോംബുകളുടെ ആഘാതം താങ്ങാൻ പിണറായിക്കു കഴിയില്ല. നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് ദിവസം വി.എസ്. അച്യുതാനന്ദൻ കെ.കെ. രമയെ കണ്ട് സിപിഎമ്മിനെ വൻ പ്രതിരോധത്തിലാക്കിയതിനു സമാനമാണ് ജയരാജൻ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസം ശോഭാ സുരേന്ദ്രനെ കണ്ട കാര്യം തുറന്നുപറഞ്ഞത്.

എന്തുകൊണ്ടാണ് അന്ന് ശോഭാ സുരേന്ദ്രനെതിരേ നിയമ നടപടി സ്വീകരിക്കാതിരുന്നതെന്ന് ഹസൻ ചോദിച്ചു. ഇന്ന് പിണറായിയെയും ജയരാജനെയും സംരക്ഷിക്കാനാണ് സിപിഎം സെക്രട്ടേറിയറ്റ് ശോഭയ്ക്കെതിരേ കേസു കൊടുക്കാൻ തീരുമാനിച്ചത്.


ബിജെപിയിൽ ചേരാൻ കച്ചമുറുക്കി ഡൽഹിയിലെത്തിയ ജയരാജനെ പിന്തിരിപ്പിച്ചത് ഒരു ഫോണ്‍ കോളായിരുന്നെന്ന് ശോഭാസുരേന്ദ്രൻ പറഞ്ഞിട്ടുണ്ട്. ആ ഫോണ്‍ കോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെതായിരുന്നുവെന്നാണ് പറയപ്പെടുന്നത്.

ടിപി ചന്ദ്രശേഖരന്‍റെയും ഷുഹൈബിന്‍റെയുമൊക്കെ കൊലപാതകങ്ങൾ കണ്‍മുന്നിൽ കണ്ടിട്ടുള്ള ജയരാജൻ നിന്നനില്പിൽ തീരുമാനത്തിൽനിന്നു പിന്മാറിയെന്നു പറയപ്പെടുന്നു.

ഇഡിയുടെ പിടിയിൽനിന്നു രക്ഷപ്പെടാനുള്ള അവസാനത്തെ പിടച്ചിലാണ് ജയരാജൻ നടത്തിയത്. വൈദേഹം റിസോർട്ടിൽ ഇഡി പരിശോധനയ്ക്കെത്തിയത് 2023 മാർച്ച് 2ന് ആയിരുന്നെങ്കിൽ ജയരാജൻ ജാവേദ്ക്കർ കൂടിക്കാഴ്ച മാർച്ച് 5ന് ആയിരുന്നു. ഇഡി പിടിക്കുമോ, പിണറായി പിടിക്കുമോ തുടങ്ങിയ ഭയപ്പാടുകളാണ് ജയരാജനെക്കൊണ്ട് സത്യങ്ങൾ പറയിച്ചതെന്നും ഹസൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.