ചെന്നൈയിലെ ഇരട്ടക്കൊലപാതം; ഞെട്ടലോടെ എരുമേലി
ചെന്നൈയിലെ ഇരട്ടക്കൊലപാതം; ഞെട്ടലോടെ എരുമേലി
Tuesday, April 30, 2024 1:56 AM IST
എരുമേലി: ചെന്നൈയിൽ കുടുംബസമേതം താമസമാക്കിയ എരുമേലി സ്വദേശിയായ അധ്യാപികയെയും ഭർത്താവിനെയും കവർച്ചാ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തിൽ ഒരാൾ അറസ്റ്റിലായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

എരുമേലി ഒഴക്കനാട് പുഷ്പവിലാസം പരേതനായ പുരുഷോത്തമ (മണി സർ) ന്‍റെ മകൾ പ്രസന്ന കുമാരി (62), ഭർത്താവ് പാലാ സ്വദേശി ശിവൻ നായര്‍ (72) എന്നിവരാണ് കഴിഞ്ഞ ഞായറാഴ്ച രാത്രിയിൽ ചെന്നൈയിലെ വീട്ടിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയിൽ ഹാർഡ് വെയർ സ്ഥാപനത്തിൽ ജീവനക്കാരനാണ് ഇയാൾ.

കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൊലപാതകം നടന്ന വീട്ടിൽ പോലീസ് പരിശോധനയിൽ ഒരു സെൽഫോൺ കണ്ടെത്തിയിരുന്നു. ഈ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മഹേഷ് പിടിയിലാകുന്നത്.


കൊലപാതകത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതിൽ അന്വേഷണം തുടരുകയാണ്. സിദ്ധവൈദ്യൻ കൂടിയായ കരസേനയിൽനിന്ന് വിരമിച്ച ശിവൻ നായര്‍ ചെന്നൈ മുത്താപ്പുതുപ്പെട്ടിൽ ഗാന്ധിനഗറിൽ വീടിനോട് ചേർന്ന് നടത്തിക്കൊണ്ടിരുന്ന ക്ലിനിക്കിൽ രോഗികളെന്ന വ്യാജേനെ എത്തിയവർ ശിവൻ നായരെയും പ്രസന്ന കുമാരിയെയും കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.

നൂറ് പവനോളം സ്വർണ ആഭരണങ്ങൾ കവർച്ച ചെയ്തിട്ടുണ്ടെന്നാണ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനും പോലീസ് നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പ്രസന്ന കുമാരിയുടെ കുടുംബ വീട് എരുമേലി ഒഴക്കനാട് ഭാഗത്താണ്. ഇവരുടെ മക്കൾ വിദേശത്താണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.