ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
ജയരാജനുമായി മൂന്നു തവണ കൂടിക്കാഴ്ച നടത്തി: ശോഭാ സുരേന്ദ്രൻ
Tuesday, April 30, 2024 1:57 AM IST
ഹരിപ്പാട്:ഇ .പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് ശോഭ സുരേന്ദ്രൻ. താനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന എൽ ഡി എഫ് കൺവീനർ ഇ. പി .ജയരാജന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു ശോഭ സുരേന്ദ്രൻ.

രാമനിലയത്തിൽ വച്ച് ഒരുതവണ കണ്ടപ്പോൾ മന്ത്രി രാധാകൃഷ്ണൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം മറ്റെന്തോ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തിനെ കണ്ട് നമസ്കാരം പറഞ്ഞിരുന്നു. അതിനു ശേഷം മറ്റൊരു മുറിയിൽ വെച്ചാണ് ഇ.പി. ജയരാജനും നന്ദകുമാറുമായി കൂടിക്കാഴ്ച നടത്തിയത്.

അന്നത്തെ ലോഗ് ബുക്കും സിസിടിവി ക്യാമറയും പരിശോധിക്കണം. പിണറായി വിജയനും എം.വി. ഗോവിന്ദനും പാപിയെന്നും കള്ളനെന്നും വിളിക്കുന്ന നന്ദകുമാറിനെ ഇ .പി. ജയരാജൻ തള്ളിപ്പറയാത്തത് എന്തുകൊണ്ടാണ്.

പാർട്ടിയോട് ഉള്ളതിനേക്കാൾ നന്ദകുമാറുമായി ബന്ധമുണ്ടോ എന്നും അവർ ചോദിച്ചു. തനിക്കെതിരായ നന്ദകുമാറിന്‍റെ ആരോപണങ്ങൾ തെറ്റാണ്. താൻ എൽ ഡി എഫിൽ പോകുമെന്നത് നന്ദകുമാറിന്‍റെ സ്വപ്നം മാത്രം.


തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെ നിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം തനിക്കുണ്ട്. ഇക്കാര്യത്തിൽ ഇ പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ടെന്നും ശോഭാസുരേന്ദ്രൻ പറഞ്ഞു.

ഒരു ഫോൺ കോൾ വന്നതിനു ശേഷമാണ് ജയരാജൻ ബിജെപിയിൽ ചേരുക എന്ന തീരുമാനത്തിൽ നിന്നു മാറിയത്. താൻ മനസിലാക്കുന്നത് സിപിഎം നേതൃത്വത്തിന്‍റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നും ബോധപൂർവമായ കരുനീക്കം നടന്നിട്ടുണ്ടെന്നാണ്.

തീരുമാനത്തിൽ നിന്നു പിന്മാറേണ്ടിവന്നതിലും ഇവരുടെ ഇടപെടലിലും ജയരാജൻ ദുഃഖിതനായിരുന്നു. പിന്തിരിഞ്ഞുപോയ ജയരാജൻ വീണ്ടും തന്നെ കാണാൻ ശ്രമിക്കുകയായിരുന്നു എന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.