ജയരാജനെ കൈവിടാതെ സിപിഎം
ജയരാജനെ കൈവിടാതെ സിപിഎം
Tuesday, April 30, 2024 1:57 AM IST
തിരുവനന്തപുരം:ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ. പി. ജയരാജൻ കൂടിക്കാഴ്ച നടത്തിയതു ന്യായീകരിക്കാനാകില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ജയരാജൻ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമാണ്.

ഈ നിലയിലുള്ള പെരുമാറ്റവും നിലപാടുമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. തെറ്റുകൾ തിരുത്തണമെന്നും അവാസ്തവങ്ങൾ പ്രചരിപ്പിച്ചവർക്കെതിരേ കേസ് കൊടുക്കണമെന്നും ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജനു നിർദേശം നൽകി. എന്നാൽ, ഇപിക്കെതിരേ അച്ചടക്ക നടപടിയൊന്നും സിപിഎം കൈക്കൊണ്ടില്ല.

തനിക്കെതിരേ ഇപ്പോൾ പ്രചരിക്കുന്നത് അവാസ്തവങ്ങളായ കാര്യങ്ങളാണെന്നു പാർട്ടി സെക്രട്ടേറിയറ്റിൽ ഇ.പി. ജയരാജൻ വിശദീകരിച്ചു. ദല്ലാൾ നന്ദകുമാറുമായി തനിക്കു ബന്ധമുണ്ടായിരുന്നു. ഈ ബന്ധം ശരിയല്ലെന്നു കണ്ടു നേരത്തേതന്നെ അവസാനിപ്പിച്ചിരുന്നു. പ്രകാശ് ജാവദേക്കറുമായി തനിക്കു നേരിട്ട് ഒരു ബന്ധവുമില്ല. രാഷ്‌ട്രീയകാര്യങ്ങളൊന്നും ബിജെപി നേതാവുമായി സംസാരിച്ചിട്ടില്ലെന്നും ഇ.പി. ജയരാജൻ യോഗത്തിൽ പറഞ്ഞു.

പക്ഷേ, ഇപിയുമായി ബന്ധപ്പെട്ടുയർന്ന വിവാദം പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലാണു സെക്രട്ടേറിയറ്റിൽ ഉണ്ടായത്. ഇപിക്കെതിരേ നടപടി വേണമെന്ന ആവശ്യം യോഗത്തിൽ ഉണ്ടായില്ല.


ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇപി സംസാരിച്ചത് ഒരു വർഷം മുന്പാണെന്നും രാഷ്‌ട്രീയ എതിരാളികളെ കാണുന്നതും സംസാരിക്കുന്നതും തെറ്റല്ലെന്നും സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

രാഷ്‌ട്രീയ എതിരാളികളെ കണ്ടാൽ അവസാനിച്ചുപോകുന്ന കരുത്തല്ല സിപിഎമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. നിലവിലെ വിവാദത്തിൽ പാർട്ടിക്ക് ഒരു ദോഷവും ഉണ്ടായിട്ടില്ല.

രാഷ്‌ട്രീയ എതിരാളികളെ കാണുന്പോൾ അവസാനിക്കുന്നതാണ് പ്രത്യയശാസ്ത്ര ബോധമെന്നതു പൈങ്കിളി സങ്കൽപ്പമാണ്. കമ്യൂണിസ്റ്റ് വിരോധമാണ് ഇപിക്കെതിരായ ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹംതന്നെ വിശദീകരിച്ചു.

നിയമപരമായ തുടർനടപടിക്കു പാർട്ടി ഇപിക്കു നിർദേശം നൽകിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭൂരിപക്ഷം സീറ്റുകൾ ഇടതുമുന്നണിക്കു ലഭിക്കും.

വടകരയിൽ വർഗീയ ധ്രുവീകരണം ഉണ്ടായി. ബിജെപി വോട്ടുകൾ കോണ്‍ഗ്രസ് സ്ഥാനാർഥിക്കു ലഭിച്ചു. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തു പോകും. വോട്ടിംഗ് ശതമാനത്തിലെ കുറവ് ഇടത് സാധ്യത ഇല്ലാതാക്കില്ല. എൽഡിഎഫിന്‍റെ എല്ലാ വോട്ടും ബൂത്തിലെത്തിയിട്ടുണ്ട്. വോട്ട് കുറഞ്ഞത് യുഡിഎഫ് സ്വാധീന മേഖലകളിലാണെന്നും ഗോവിന്ദൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.