നവജാത ശിശുവിന്‍റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
നവജാത ശിശുവിന്‍റെ കൊലപാതകം; പ്രതിയായ യുവതി റിമാന്‍ഡില്‍
Sunday, May 5, 2024 2:14 AM IST
കൊച്ചി: സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍നിന്ന് റോഡിലേക്ക് എറിഞ്ഞ കേസില്‍ യുവതിയുടെ സുഹൃത്തിനു പങ്കില്ലെന്ന് പോലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.

തൃശൂര്‍ സ്വദേശിയായ ഇയാളില്‍നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തിയതായാണു വിവരം. അതേസമയം ഇയാള്‍ക്കെതിരേ പ്രതിയായ യുവതി നിലവില്‍ പരാതിപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കില്ലെന്നാണു പോലീസ് നിലപാട്.

യുവതി ഗര്‍ഭിണിയാണെന്ന് ഇയാള്‍ക്ക് അറിവുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി യുവതിയുമായി സംസാരിച്ചിട്ടില്ലെന്നാണ് ഇയാള്‍ പോലീസിനു നല്‍കിയിട്ടുള്ള മൊഴി. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഇയാള്‍ കൈയൊഴിഞ്ഞതാണെന്നാണു കണ്ടെത്തല്‍. ഇതോടെ യുവതി കടുത്ത മാനസിക സംഘര്‍ഷത്തിലായി. തുടര്‍ന്ന് ആരുമറിയാതെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പ്രസവാനന്തരം കുഞ്ഞിനെ എന്നെന്നേക്കുമായി ഒഴിവാക്കാന്‍ തീരുമാനിച്ചെന്നാണ് യുവതി പോലീസിനോടു വെളിപ്പെടുത്തിയത്.

ഇന്‍റര്‍നെറ്റിലൂടെയാണ് പ്രസവമെടുക്കുന്നതടക്കമുളള കാര്യങ്ങള്‍ പഠിച്ചത്. ഗര്‍ഭിണിയാണെന്ന് പുറത്തറിയാതിരിക്കാന്‍ വലുപ്പം കൂടിയ വസ്ത്രങ്ങള്‍ ധരിച്ചു. പരസഹായമില്ലാതെ പ്രസവിക്കാനും പൊക്കിള്‍ക്കൊടി മുറിക്കാനും ഇന്‍റര്‍നെറ്റ് സഹായകമായെന്നാണു മൊഴി. യുവതിയെ കോടതി ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. 23കാരിയായ ഇവർ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെത്തിയാണ് മജിസ്‌ട്രേറ്റ് നടപടി സ്വീകരിച്ചത്.


ആരോഗ്യസ്ഥിതി മെച്ചപ്പെടും വരെ യുവതി ചികിത്സയില്‍ തുടരും. ഇതിനുശേഷമാകും ജയിലിലേക്ക് മാറ്റുക. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായുള്ള അപേക്ഷ വൈകാതെ സമർപ്പിക്കും. തെളിവെടുപ്പിലൂടെയും വിശദമായ ചോദ്യംചെയ്യലിലൂടെയും കൂടുതല്‍ വിവരങ്ങള്‍ പുറത്തുകൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ.

മൊബൈല്‍ ഫോണ്‍ പരിശോധിക്കും

യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും. യുവതി നല്‍കിയ മൊഴിപ്രകാരമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ഇവര്‍ ആരേയൊക്കെ ബന്ധപ്പെട്ടിട്ടുണ്ട് എന്നതടക്കമുള്ള വിവരങ്ങളും പോലീസ് പരിശോധിക്കും.

കുഞ്ഞിന്‍റെ സംസ്‌കാരം പോലീസ് ഏറ്റെടുത്തേക്കും

കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന കുഞ്ഞിന്‍റെ സംസ്‌കാരം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. യുവതിയുടെ രക്ഷിതാക്കള്‍ മൃതദേഹം ഏറ്റെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ കോര്‍പറേഷന്‍ അധികൃതരുടെ നേതൃത്വത്തില്‍ പോലീസ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിച്ചേക്കുമെന്നും സൂചനയുണ്ട്.

കുഞ്ഞിന്‍റെ അമ്മയുടെ അനുവാദം ഇതിന് ആവശ്യമായതിനാല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടശേഷമാകും അന്തിമ തീരുമാനം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.