പ്രഥമ തൃശൂർ മേയർ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു
പ്രഥമ തൃശൂർ മേയർ  ജോസ് കാട്ടൂക്കാരൻ അന്തരിച്ചു
Monday, May 6, 2024 4:38 AM IST
തൃശൂർ: തൃശൂർ കോർപറേഷന്‍റെ പ്രഥമ മേയറും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന അരണാട്ടുകര കാട്ടൂക്കാരൻ വീട്ടിൽ ജോസ് കാട്ടൂക്കാരൻ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തൃശൂർ ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആറിനായിരുന്നു അന്ത്യം.

സംസ്കാരം ഇന്നു വൈകുന്നേരം നാലിന് അരണാട്ടുകര സെന്‍റ് തോമസ് പള്ളിയിൽ. ഇന്നലെ വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ ഡിസിസി പ്രസിഡന്‍റ് ജോസ് വള്ളൂർ, മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് പാർട്ടിപ്പതാക പുതപ്പിച്ചു. ഇന്നു രാവിലെ ഒന്പതുമുതൽ 10.30 വരെ ഡിസിസി ഓഫീസിലും തുടർന്ന് കോർപറേഷൻ ഓഫീസിലും പൊതുദർശനത്തിന് ശേഷം അരണാട്ടുകരയിലെ വസതിയിൽ ഭൗതികദേഹം തിരിച്ചെത്തിക്കും.

കാട്ടൂക്കാരൻ അന്തോണിയുടെയും റോസയുടെയും മകനായ ജോസ് ലീഡർ കെ. കരുണാകരനൊപ്പം പ്രവർത്തിച്ച നേതാവായിരുന്നു. ഷോപ്പ് എംപ്ലോയീസ് കോണ്‍ഗ്രസ് നേതാവായിരുന്ന ജോസ് കാട്ടൂക്കാരൻ ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായി തൊഴിലാളി രംഗത്ത് സജീവ സാന്നിധ്യമായി. 1965 മുതൽ നഗരത്തിൽ പാർട്ടിയെ വളർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. വിരുപ്പാക്ക സ്പന്നിംഗ് മിൽ ചെയർമാൻ, കോണ്‍ഗ്രസ് തൃശൂർ ബ്ലോക്ക് പ്രസിഡന്‍റ്, 32 വർഷം ഡിസിസി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.


തൃശൂർ ഈസ്റ്റിൽനിന്നും പ്രഥമ ജില്ലാ കൗണ്‍സിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2000ത്തിൽ തൃശൂർ കോർപറേഷൻ രൂപീകരിച്ചപ്പോൾ പ്രഥമ മേയറായി കോണ്‍ഗ്രസ് നിയോഗിച്ചത് ജോസ് കാട്ടൂക്കാരനെയായിരുന്നു.

അരണാട്ടുകരയിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2004 വരെ പദവിയിൽ തുടർന്നു. ആന്‍റണി, കരുണാകര ഗ്രൂപ്പ് വഴക്കിനെത്തുടർന്ന് കരുണാകര പക്ഷത്തായിരുന്ന കാട്ടൂക്കാരൻ രാജിവയ്ക്കില്ലെന്ന് അറിയിച്ചത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. തന്‍റെയൊപ്പം നിൽക്കുന്ന കൗണ്‍സിലർമാരുടെ എണ്ണവും കരുണാകരനെ ധരിപ്പിച്ചിരുന്നു.

അവിശ്വാസം വന്നാലും വിജയിക്കുമെന്ന ഉറപ്പിലായിരുന്നു രാജിവയ്ക്കില്ലെന്ന നിലപാട്. പിന്നീട് ആന്‍റണി-കരുണാകരൻ ഒത്തുതീർപ്പ് ഫോർമുലയുടെ അടിസ്ഥാനത്തിൽ രാജിവച്ചു.

ജില്ലാ ആശുപത്രി ഉപദേശകസമിതി അംഗം, ആർടിഒ അംഗം, തൃശൂർ നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: തൊയക്കാവ് വടക്കൂട്ട് കൊട്ടയിൽ കുടുംബാംഗം സെലീന. മക്കൾ: ആന്‍റണി (റിട്ട. അർബൻ ബാങ്ക്), റാഫേൽ (മസ്കറ്റ്) റിസണ്‍ (ചെന്നൈ), റെയ്സി (അധ്യാപിക, കോഴിക്കോട്). മരുമക്കൾ: ജീന, ലിന്‍റോ, ഷീന, ജോണ്‍സണ്‍ (റിട്ട. പിഡബ്ല്യുഡി എൻജിനിയർ).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.