ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സുഹൃത്ത് പിടിയില്‍
ബൈക്ക് അപകടത്തിൽ പരിക്കേറ്റ സഹയാത്രികനെ ഉപേക്ഷിച്ചു കടന്നുകളയാൻ ശ്രമിച്ച സുഹൃത്ത്  പിടിയില്‍
Monday, May 6, 2024 5:54 AM IST
പത്തനംതിട്ട: ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ് റോഡില്‍ കിടന്ന യുവാവിനെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ശ്രമിച്ച സുഹൃത്തിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. കോഴഞ്ചേരി നെല്ലിക്കാല പ്ലാങ്കൂട്ടത്തില്‍ മുരുപ്പേല്‍ രാജേഷ് - സുമ ദമ്പതികളുടെ മകന്‍ സുധീഷാണ് (17) മരിച്ചത്.

തിരുവല്ല - കുമ്പഴ സംസ്ഥാന പാതയില്‍ കാരംവേലിയില്‍ ശനിയാഴ്ച രാത്രി 9.15 ഓടെയാണ് ബൈക്ക് മറിഞ്ഞ് അപകടം. പത്തനംതിട്ട കുലശേഖരപതി ബിയാത്തുമ്മ പുരയിടത്തില്‍ സഹദാണ് (27) സുധീഷിനെ പിന്നില്‍ ഇരുത്തി ബൈക്ക് ഓടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും കോഴഞ്ചേരിയിലേക്ക് പോകുകയായിരുന്നുവെന്ന് പറയുന്നു. റോഡില്‍ വീണ് തലയ്‌ക്കേറ്റ പരിക്കാണ് സുധീഷിന്‍റെ മരണകാരണം.

അപകടത്തേ തുടര്‍ന്നു സുധീഷിനെ ആശുപത്രിയിലാക്കാന്‍ നില്‍ക്കാതെ സഹദ് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ നാട്ടുകാര്‍ സഹദിനെ പിടികൂടി പോലീസില്‍ ഏല്പിച്ചു. നാട്ടുകാര്‍ പിടികൂടിയേശേഷം ഇയാള്‍ സുഹൃത്തിനെ രക്ഷിക്കണമെന്ന് നാട്ടുകാരോട് ആവശ്യപ്പെട്ടു.
ഈ സമയം ഇതുവഴി കടന്നു പോയ വാഹനങ്ങളൊന്നും നിര്‍ത്താതിരുന്നതു കാരണം സുധീഷിനെ ആശുപത്രിയിലെത്തിക്കുന്നതിന് താമസം നേരിട്ടു. ആംബുലന്‍സ് എത്തിയപ്പോഴേക്കും സുധീഷിന്‍റെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

സുധീഷിനെ സഹദ് വീട്ടില്‍ നിന്ന് രാത്രിയില്‍ വിളിച്ചിറക്കി ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് പറയുന്നു. കടയിലേക്ക് എന്നുപറഞ്ഞാണ് സുധീഷ് സഹദിനൊപ്പം പോയതെന്നും മറ്റു വിവരങ്ങള്‍ അറിയില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ബൈക്ക് തള്ളിക്കൊണ്ട് പോകാന്‍ ശ്രമിച്ച സഹദ് മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ സശയം പ്രകടിപ്പിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യവും പുറത്ത് വന്നു.
സുധീഷിന്‍റെ മാതാവിന്‍റെ ബന്ധുക്കള്‍ കുമ്പഴ ഭാഗത്തുണ്ട്. സുധീഷ് ഇവിടെ വന്നു നില്‍ക്കാറുള്ളതായി പറയുന്നു. സഹദുമായി പരിചയവും സൗഹൃദവും ഉണ്ടായത് അവിടെ വച്ചാണ്. പ്ലസ് ടു പഠനം കഴിഞ്ഞ സുധീഷ് തുണ്ടഴത്തെ ഒരു മൈക്ക് സെറ്റുകാര്‍ക്കൊപ്പം ഉല്‍സവസമയങ്ങളില്‍ സഹായിയായി പോയിരുന്നു.
ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചതാണ് അപകടകാരണമെന്ന് കസ്റ്റഡിയിലുള്ള സഹദ് പോലീസിനോടു പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.
സഹദ് രക്ഷപ്പെടാന്‍ ശ്രമിച്ചതിനു പിന്നിലെ ദുരൂഹതകളും അന്വേഷിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.