കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു
കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു
Monday, May 6, 2024 5:54 AM IST
തൃശൂർ: നാലരപ്പതിറ്റാണ്ടു പൂരനഗരിയെ മേളത്തിലാറാടിച്ച കേളത്ത് അരവിന്ദാക്ഷൻ മാരാർ (82) അന്തരിച്ചു. വാർധക്യകാല അവശതകളെത്തുടർന്ന് ഇന്നലെ രാവിലെ 9.30ന് ആയിരുന്നു അന്ത്യം. ഒല്ലൂർ എടക്കുന്നി പിആർ പടിയിലെ വസതിയിൽ പൊതുദർശനത്തിനുവച്ചശേഷം ഇന്നലെ വൈകുന്നേരം നാലിനു പാറമേക്കാവ് ശാന്തിഘട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തിമില പ്രമാണിയായിരുന്ന എടക്കുന്നി മാക്കോത്ത് ശങ്കരൻകുട്ടി മാരാരുടെയും കേളത്ത് അമ്മിണി മാരസ്യാരുടെയും മകനായി 1942-ലാണു ജനനം.

പൂരത്തിന്‍റെ മേളങ്ങളിലെ ഒന്നാമനായ രണ്ടാമനായിരുന്നു എക്കാലത്തും അരവിന്ദാക്ഷൻ മാരാർ. മേളാസ്വാദകരെ കൈയിലെടുക്കാൻ അദ്ദേഹത്തിനുള്ള കഴിവ്, മേളപ്രമാണിമാർക്കുപോലും ഏറെ ആത്മവിശ്വാസം നൽകിയിരുന്നു. പ്രായാധിക്യം കാരണം രണ്ടുവർഷമായി പൂരത്തിൽ പങ്കെടുത്തിരുന്നില്ല.

ആദ്യ 13 വർഷം പാറമേക്കാവിലും പിന്നീട് ഒന്പതുവർഷം തിരുവന്പാടിയിലും തിരികെ വീണ്ടും പാറമേക്കാവിലുമായി തുടർച്ചയായി 23 വർഷം അദ്ദേഹം മേളക്കന്പക്കാരെ ത്രസിപ്പിച്ചു. പ്രമാണിയായില്ലെങ്കിലും അത്രത്തോളം പ്രാധാന്യമുണ്ടായിരുന്നു 45 വർഷക്കാലം പൂരം കൊട്ടിക്കയറിയ കേളത്തിന്. അച്ഛൻതന്നെയായിരുന്നു ആദ്യ ഗുരു. പന്ത്രണ്ടാം വയസിൽ എടക്കുന്നി ക്ഷേത്രത്തിൽ വാദ്യകലയിൽ അരങ്ങേറ്റംകുറിച്ച കേളത്ത്, പെരുവനം നടവഴിയിൽ പ്രഗല്ഭർക്കൊപ്പം കൊട്ടിക്കയറിയാണു മുൻനിരയിലെത്തിയത്.


പതിയാരത്ത് കുഞ്ഞൻ മാരാർ പാറമേക്കാവിന്‍റെ മേള പ്രമാണി ആയിരിക്കുന്പോഴാണു കേളത്ത് തൃശൂർ പൂരത്തിന് അരങ്ങേറ്റം കുറിച്ചത്. 13 വർഷം കൊട്ടിയശേഷം പൂരത്തിൽനിന്നു പിൻവാങ്ങി. പിന്നീട് തൃപ്പേക്കുളം അച്യുതമാരാർ തിരുവന്പാടിയുടെ പ്രമാണിയായപ്പോൾ ഒന്പതുവർഷം വീണ്ടും പൂരത്തിൽ പങ്കാളിയായി. പിന്നീടു പെരുവനം കുട്ടൻമാരാർ പാറമേക്കാവിൽ മേളത്തിന്‍റെ നായകത്വം ഏറ്റെടുത്തതോടെ അതിൽ തിരിച്ചെത്തി.
ഇലഞ്ഞിത്തറയിൽ പെരുവനത്തിന്‍റെ വലംകൈയായി എപ്പോഴും ചിരിച്ച് കൊട്ടിക്കയറുന്ന കേളത്തിന്‍റെ ശൈലിക്ക് ആരവം മുഴക്കാൻ പതിനായിരങ്ങൾ എത്തിയിരുന്നു. 2021ലെ തൃശൂർ പൂരത്തിലെ ഇലഞ്ഞിത്തറ മേളത്തിലാണ് അവസാനമായി പങ്കെടുത്തത്. കേരള സംഗീതനാടക അക്കാദമി പുരസ്കാരം, തൃപ്രയാർ വാദ്യകലാ ആസ്വാദക സമിതിയുടെ 2019 ലെ ശ്രീരാമപാദ സുവർണമുദ്ര, കലാചാര്യ, വാദ്യമിത്ര, ധന്വന്തരി പുരസ്കാരം, ആറാട്ടുപുഴ ശ്രീശാസ്താ പുരസ്കാരം, വാദ്യവിശാരദൻ പുരസ്കാരം തുടങ്ങി ഒട്ടേറെ ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.