ആശ്രിത നിയമനത്തിലെ മാറ്റം; ഇന്ന് ചർച്ച, എതിർപ്പുമായി സംഘടനകൾ
Friday, May 10, 2024 1:43 AM IST
തിരുവനന്തപുരം: സർവീസിലിരിക്കേ മരണമടയുന്ന ജീവനക്കാരുടെ മക്കൾക്കുള്ള ആശ്രിത നിയമന പദ്ധതിയിൽ വലിയ മാറ്റം വരുത്താനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ പ്രതിനിധികളുമായി ഇന്നു ചർച്ച നടത്താനിരിക്കേ എതിർപ്പുമായി സർവീസ് സംഘടനകൾ.

സർക്കാർ ജീവനക്കാരുടെ ആശ്രിത നിയമന പദ്ധതി അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിന്‍റെ ഭാഗമായാണ് പുതുക്കിയ നിർദേശങ്ങളെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എം.എസ്. ഇർഷാദും ജനറൽ സെക്രട്ടറി കെ. ബിനോദും അഭിപ്രായപ്പെട്ടു.

നിയമനത്തിന് പകരം സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കാനാകില്ല. പുതിയ പദ്ധതി പ്രകാരം മരണമടയുന്ന ജീവനക്കാരന്‍റെ ആശ്രിതന്‍റെ അർഹതയ്ക്ക് വിചിത്രമായ പ്രായപരിധിയാണ് ഏർപ്പെടുത്തിയത്.


ജീവനക്കാരൻ മരിക്കുന്പോൾ ആശ്രിതരിൽ 13 വയസോ അതിന് മുകളിലോ പ്രായമുള്ളവർക്ക് മാത്രമേ ഇനി ആശ്രിത നിയമനത്തിന് അർഹതയുണ്ടാകൂ. ആശ്രിതന് 13 വയസ് ഉറപ്പു വരുത്തിയിട്ട് എങ്ങനെയാണ് ജീവനക്കാരന് മരിക്കാനാകുക. അതുകൊണ്ട് തന്നെ ഈ വ്യവസ്ഥയെ നഖശിഖാന്തം എതിർക്കും.

ജീവനക്കാരന്‍റെ മരണത്തിന് വിലയിടാനാകില്ല. അതിനാൽ സമാശ്വാസ ധനം എന്ന വ്യവസ്ഥ അംഗീകരിക്കില്ല. നിശ്ചിത ടേണ്‍ എന്നതിന് പകരം ഒരുമിച്ച് ഒഴിവ് കണക്കാക്കുന്ന നിലവിലുള്ള രീതി തുടരണം.

വയസിന്‍റെ അടിസ്ഥാനത്തിലുള്ള മുൻഗണനയും അംഗീകരിക്കാവുന്ന മാനദണ്ഡമല്ല. പുതിയ മാനദണ്ഡ പ്രകാരം സീനിയോറിറ്റി ലിസ്റ്റ് സ്ഥായിയായ ഒന്നല്ല. ഇത്തരത്തിൽ ഒട്ടേറെ അപാകതകൾ കടന്നു കൂടിയതാണ് കരട് നിർദേശങ്ങളെന്ന് അസോസിയേഷൻ ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.