സിഎംഐ സഭാ സ്ഥാപനത്തിന്‍റെ 193-ാം വാര്‍ഷികാഘോഷം നാളെ
സിഎംഐ സഭാ സ്ഥാപനത്തിന്‍റെ  193-ാം വാര്‍ഷികാഘോഷം നാളെ
Friday, May 10, 2024 1:43 AM IST
കോട്ടയം: സിഎംഐ സഭാ സ്ഥാപനത്തിന്‍റെ 193-ാം വാര്‍ഷികാഘോഷം മാന്നാനത്ത് നടക്കും. നാളെ രാവിലെ 11ന് മാന്നാനം ആശ്രമ ദേവാലയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും സിഎംഐ വൈദികരും ചേര്‍ന്ന് സമൂഹബലി. തുടര്‍ന്ന് 2024-25 ഇയര്‍ ഫോര്‍ ഫാമിലി, യൂത്ത് ആന്‍ഡ് ചില്‍ഡ്രണ്‍ പ്രഖ്യാപനം നടക്കും.

2021 മുതല്‍ 2031 വരെ പത്ത് വര്‍ഷത്തെ വിവിധ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടിന് കെ.ഇ. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം സിജോയ് വര്‍ഗീസ് പങ്കെടുക്കും.

മിഷന്‍ പ്രവര്‍ത്തനം, വിദ്യാഭ്യാസപ്രവര്‍ത്തനം, അധഃകൃതോദ്ധാരണം, അജപാലന പ്രവര്‍ത്തനം, ആതുരസേവനം എന്നീ ലക്ഷ്യങ്ങള്‍ക്കുവേണ്ടി സ്ഥാപിതമായ സിഎംഐ സഭ നിലവില്‍ 36 രാജ്യങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നു. രണ്ടായിരത്തോളം സന്യാസ വൈദികരുള്ള സഭയ്ക്ക് 15 പ്രവിശ്യകളും രണ്ട് റീജണും ആറ് ഉപ-റീജണുകളും രണ്ടു ഡെലഗേഷനുകളുമുണ്ട്.

മാന്നാനത്തെ ആത്മീയ മുന്നേറ്റത്തിന് 193 വയസ്

കോട്ടയം: മാന്നാനം കുന്നില്‍ സിഎംഐ ആത്മീയ നേതൃത്വത്തിന് തിരിതെളിഞ്ഞിട്ട് നാളെ 193 വയസ്. മാന്നാനം ഓലംകണ്ണാമുകള്‍ കുന്ന് ആശ്രമസ്ഥാപനത്തോടെ ബേസ്റൗമാ എന്ന പേരില്‍ അിയപ്പെട്ടുതുടങ്ങി. ഈ കുന്നില്‍ 1831 ഏപ്രില്‍ 25നു കുരിശ് നാട്ടുകയും കപ്പേളയുടെ പണി ആരംഭിക്കുകയും ചെയ്തു.


1831 മേയ് 11ന് മൗറേലിയൂസ് മെത്രാന്‍റെയും പാലയ്ക്കലച്ചന്‍റെയും ചാവറയച്ചന്‍റെയും കണിയാന്തറ യാക്കോബ് സഹോദരന്‍റെയും മറ്റ് വൈദികരുടെയും അല്മായരുടെയും സാന്നിധ്യത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ നാമത്തിലുള്ള ആശ്രമത്തിന് പോരൂക്കര തോമാമല്പാന്‍ ശിലാസ്ഥാപനം നടത്തി.

ചാവറയച്ചന്‍ സഹസന്യാസികളോടു ചേര്‍ന്ന് സഭയെ പരിപാലിച്ചു വളര്‍ത്തി. സെമിനാരികള്‍, ആശ്രമങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, വിവിധ ഭക്തകൃത്യങ്ങള്‍, ആരാധനാ ക്രമം, ഇടവകധ്യാനം, ഞായറാഴ്ച പ്രസംഗങ്ങള്‍ എന്നിവയിലൂടെ സഭ ആത്മീയ വളര്‍ച്ച നേടി. അറിവിന്‍റെയും അക്ഷരത്തിന്‍റെയും വഴിയിലൂടെ കേരളനവോത്ഥാനത്തിന്‍റെ തുടക്കം കുറിച്ചു.

ഉപവിശാലയും ഉച്ചക്കഞ്ഞിയും സാമൂഹികമുന്നേറ്റത്തിന്‍റെയും കാരുണ്യത്തിന്‍റെയും സംസ്‌കാരമായി. പെണ്‍കുട്ടികള്‍ക്കുള്ള പുണ്യസങ്കേതമായി ആരംഭിച്ച മഠം വനിതാ ശക്തീകരണത്തിനുള്ള ഉപാധിതന്നെയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.