ആനകളെ മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവരാം; ഉടമകൾക്ക് എതിർപ്പില്ല
ആനകളെ മറ്റു സംസ്ഥാനങ്ങളിൽനിന്നു  കൊണ്ടുവരാം; ഉടമകൾക്ക് എതിർപ്പില്ല
Friday, May 10, 2024 1:43 AM IST
തൃശൂർ: മറ്റു സംസ്ഥാനങ്ങളിൽനിന്ന് ആനകളെ കേരളത്തിലേക്ക് എഴുന്നള്ളിപ്പിനു കൊണ്ടുവരുന്നതിനായുള്ള നടപടികൾ സംസ്ഥാന സർക്കാർ ഊർജിതമാക്കണമെന്നു കേരള എലിഫന്‍റ് ഓണേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു.

കേരളത്തിലെ ഉത്സവാഘോഷങ്ങൾ ആചാരപരമായി നടത്തിക്കൊണ്ടുപോകുന്നതിനു കൂടുതൽ ആനകൾ കേരളത്തിലേക്കു വരേണ്ടതുണ്ടെന്നു ഫെഡറേഷൻ ചൂണ്ടിക്കാട്ടി. ഇപ്പോൾ കേരളത്തിലുള്ള ആനകൾ നമ്മുടെ ഉത്സവാഘോഷങ്ങൾക്ക് അപര്യാപ്തമാണെന്നു ഫെഡറേഷൻ ജനറൽ സെക്രട്ടറി പി.എസ്. രവീന്ദ്രനാഥൻ, ഭാരവാഹികളായ പി.എസ്. ജയഗോപാൽ, കെ. മഹേഷ് എന്നിവർ അഭിപ്രായപ്പെട്ടു.

കേരളത്തിൽ ആനകളെ കൊണ്ടുവരുന്നതിനു ചില ആനയുടമകൾ തടസം നിൽക്കുന്നു എന്നതരത്തിലുള്ള വ്യാജപ്രചാരണം വ്യാപകമായിട്ടുണ്ടെന്നും ഇതു തീർത്തും അവാസ്തവമാണെന്നും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത്തരം കുപ്രചാരണങ്ങൾ പൂരങ്ങളെയും ഉത്സവാഘോഷങ്ങളെയും തകർക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണെന്നും അവർ ആരോപിച്ചു.

ഇത്തവണത്തെ തൃശൂർ പൂരത്തിനു വിവിധ പ്രതിസന്ധികൾ സൃഷ്ടിച്ച കേന്ദ്രങ്ങളിൽനിന്നുതന്നെയാണ് ആനയുടമകൾക്കെതിരേയുള്ള ഇത്തരം വ്യാജപ്രചാരണങ്ങൾ എന്നു സംശയിക്കുന്നതായും ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

ആനകളെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട നിയമഭേദഗതിക്കും മറ്റുമായി ഫെഡറേഷൻതന്നെ കേന്ദ്രമന്ത്രിമാരെ പലതവണ കണ്ടിട്ടുണ്ടെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് ഉള്ള ആനകളെ വനംവകുപ്പും സർക്കാരും അനുശാസിക്കുന്ന നിബന്ധനകൾക്ക് അനുസൃതമായി അന്യസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്നതിന് ഫെഡറേഷനു പൂർണസമ്മതമാണെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.