കെട്ടിട പെര്‍മിറ്റിന് കൈക്കൂലി ; കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയില്‍
കെട്ടിട പെര്‍മിറ്റിന് കൈക്കൂലി ; കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയില്‍
Thursday, May 1, 2025 1:42 AM IST
കൊച്ചി: കെട്ടിട പെര്‍മിറ്റിന് 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷന്‍ ഉദ്യോഗസ്ഥ വിജിലന്‍സ് പിടിയിലായി. കോര്‍പറേഷന്‍ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് സെക്‌ഷന്‍ ഓവര്‍സിയറായ തൃശൂര്‍ മണ്ണുത്തി പൊള്ളന്നൂര്‍ സ്വദേശിനി സ്വപ്‌നയാണു പിടിയിലായത്. എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.

ഇദ്ദേഹം പുതുതായി പണികഴിപ്പിക്കുന്ന 5000 ചതുരശ്രയടി വിസ്തീര്‍ണമുള്ള അഞ്ചുനില കെട്ടിടത്തിന് പെര്‍മിറ്റ് ലഭിക്കുന്നതിനായി നഗരസഭയില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.

സ്ഥലപരിശോധന നടത്തിയ സ്വപ്‌ന, പെര്‍മിറ്റ് അനുവദിക്കുന്നതിന് ഓരോ കെട്ടിടത്തിനും 5000 രൂപ വച്ച് 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത്രയും പണമില്ലെന്നു പറഞ്ഞപ്പോള്‍ അതു കുറച്ച് 15000 രൂപയാക്കി. തുടര്‍ന്നു പരാതിക്കാരന്‍ ഇക്കാര്യം എറണാകുളം വിജിലന്‍സ് മധ്യമേഖലാ സൂപ്രണ്ടിനെ അറിയിക്കുകയായിരുന്നു.


ഇന്നലെ പണവുമായി വൈറ്റിലയില്‍ എത്താന്‍ സ്വപ്‌ന നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് വൈകുന്നേരം പൊന്നുരുന്നി അമ്പലത്തിനു സമീപം സ്വന്തം കാറില്‍ വച്ച് പരാതിക്കാരനില്‍നിന്നു 15,000 രൂപ കൈക്കൂലി വാങ്ങവെ കെണിയൊരുക്കി കാത്തിരുന്ന വിജിലന്‍സ് സംഘം കൈയോടെ പിടികൂടുകയായിരുന്നു.

രാസപരിശോധനയില്‍ പണം കൈപ്പറ്റിയത് തെളിഞ്ഞു. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലന്‍സ് തയാറാക്കിയിട്ടുള്ള കൈക്കൂലിക്കാരുടെ പട്ടികയിലുള്ളയാളായിരുന്നു സ്വപ്‌ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.