വിവാദ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ടിനി ടോം
വിവാദ പ്രസ്താവനയില്‍ മാപ്പു പറഞ്ഞ് ടിനി ടോം
Monday, July 7, 2025 3:14 AM IST
കൊച്ചി: നടന്‍ പ്രേംനസീറിനെക്കുറിച്ചു നടത്തിയ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് നടനും മിമിക്രി താരവുമായ ടിനി ടോം. തന്‍റെ അഭിമുഖത്തില്‍നിന്നുള്ള ഒരുഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയാണ്. പ്രേംനസീറിനെ ഒരു രീതിയിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ടിനി ടോം പറഞ്ഞു.

“നസീര്‍ സാറിനെ ഞാന്‍ നേരിട്ട് കണ്ടിട്ടുപോലുമില്ല. ഒരു സീനിയര്‍ പറഞ്ഞ കാര്യമാണ് പങ്കുവച്ചത്. ഇപ്പോള്‍ അദ്ദേഹം കൈ മലര്‍ത്തുന്നുണ്ട്. കേട്ട വിവരം വച്ചിട്ട് പറഞ്ഞ ഒരു കാര്യമാണ്.


ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍ നിരുപാധികം മാപ്പ് ചോദിക്കാന്‍ തയാറാണ്. ഇത്രയും വലിയൊരു ലെജന്‍ഡിന്‍റെ കാല്‍ക്കല്‍ വീഴാനും തയാറാണ്’’- വീഡിയോയില്‍ ടിനി പറഞ്ഞു.

സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ എല്ലാ ദിവസവും മേക്കപ്പിട്ട് വീട്ടില്‍ നിന്നിറങ്ങി അടൂര്‍ ഭാസിയുടെയും ബഹദൂറിന്‍റെയും വീട്ടില്‍ പോയി കരയുമായിരുന്നു എന്നായിരുന്നു ടിനി ടോമിന്‍റെ പ്രസ്താവന. പരാമര്‍ശം വിവാദമായതോടെ നിരവധിപേര്‍ ടിനി ടോമിനെതിരേ രംഗത്തെത്തി. ഇതോടെയാണ് താരത്തിന്‍റെ വിശദീകരണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.