പരാതികൾ പരിഹരിക്കാനുള്ള കരുത്ത് കോൺഗ്രസിനുണ്ട്: സണ്ണി ജോസഫ്
പരാതികൾ പരിഹരിക്കാനുള്ള കരുത്ത് കോൺഗ്രസിനുണ്ട്: സണ്ണി ജോസഫ്
Monday, October 20, 2025 2:57 AM IST
കണ്ണൂർ: കെപിസിസി പുനഃസംഘടനയിൽ പരാതികൾ ഉണ്ടാകാമെന്നും എന്നാൽ അത്തരം പരാതികൾ പരിഹരിക്കാനുള്ള കരുത്ത് കോൺഗ്രസിനുണ്ടെന്നും സംസ്ഥാന അധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. കെപിസിസി പുനഃസംഘടനയിൽ എല്ലാവര്‍ക്കും നൂറ് ശതമാനം തൃപ്തിയുണ്ടെന്ന് അവകാശപ്പെടുന്നില്ലെന്നും സണ്ണി ജോസഫ്.

കെപിസിസി പുനഃസംഘടനയിൽ പ്രാതിനിധ്യം ലഭിച്ചില്ലെന്ന ലത്തീൻ സമുദായത്തിന്‍റെ പരാതിയെ സംബന്ധിച്ച ചോദ്യങ്ങളോട് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചാണ്ടി ഉമ്മനെയും അബിന്‍ വര്‍ക്കിയെയും പരിഗണിക്കാത്തതിൽ ഓര്‍ത്തഡോക്‌സ് സഭയുടെ വിമര്‍ശനം ശ്രദ്ധയില്‍പെട്ടിട്ടില്ല. സഭയുടെ അടിസ്ഥാനത്തില്‍ അല്ല കോണ്‍ഗ്രസിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. പുനഃസംഘടനയിൽ വ്യക്തികൾക്ക് അഭിപ്രായമുണ്ടാകാം. എല്ലാ കാര്യങ്ങളും കോൺഗ്രസ് കണക്കിലെടുക്കാറുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.


എങ്കിലും തന്‍റെ കൺസെപ്റ്റ് വേറെയാണ്. ഏറ്റവും ചെറിയ കമ്മിറ്റിക്കാണ് തന്‍റെ പരിഗണന. കുറേ താത്പര്യങ്ങൾ ഉണ്ടാകാം. അതെല്ലാം പരിഗണിച്ചു പോകേണ്ടതുണ്ട്. ജംബോ കമ്മിറ്റി അനാവശ്യമെന്ന് താൻ പറയുന്നില്ല. സാമുദായിക സമവാക്യം ഉറപ്പിച്ചാണ് കോൺഗ്രസ് എന്നും മുന്നോട്ട് പോയതെന്നും സണ്ണി ജോസഫ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.