പ്രജ്വൽ ഒളിവിൽ?
പ്രജ്വൽ ഒളിവിൽ?
Monday, April 29, 2024 3:50 AM IST
ബംഗളൂരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും ഹാസനിലെ എൻഡിഎ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ(33)യ്ക്കെതിരേയുള്ള ലൈംഗിക ആരോപണ പരാതി അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചു. എഡിജിപി ബിജയ് കുമാർ സിംഗിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഈ തീരുമാനമെടുത്തത്.

വനിതാ കമ്മീഷൻ ചെയർപേഴ്സൺ ഡോ. നാഗലക്ഷ്മി ചൗധരിയുടെ ശിപാർശയിലാണ് സർക്കാർ നടപടി. ഇതിനിടെ, പ്രജ്വൽ രാജ്യം വിട്ടതായി സൂചനയുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പ‍റയുന്നു. പ്രജ്വൽ രാജ്യം വിട്ടെങ്കിൽ തിരികെ കൊണ്ടുവരേണ്ട ഉത്തരവാദിത്വം പോലീസിനാണെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.അതേസമയം, തന്‍റെ പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നു ചൂണ്ടിക്കാട്ടി പ്രജ്വൽ പോലീസിൽ പരാതി നല്കിയിട്ടുമുണ്ട്.


പ്രജ്വലിനും പിതാവ് എച്ച്.ഡി. രേവണ്ണയ്ക്കും എതിരേ ഇന്നലെ ലൈംഗിക പീഡനത്തിന് കേസെടുത്തു. ഇവരുടെ പാചകക്കാരിയുടെ പരാതിയിൽ ഹോളെനരസിപുർ പോലീസാണു കേസെടുത്തത്. രേവണ്ണയുടെ ഭാര്യ ഭവാനിയുടെ ബന്ധുവാണ് താനെന്നു പരാതിക്കാരി പറഞ്ഞു. രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും രേവണ്ണയുടെ മകൻ പ്രജ്വൽ തന്‍റെ മകളോട് വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണം നടത്തിയെന്നും പരാതിക്കാരി ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.