കോണ്‍ഗ്രസ് വിട്ട ലവ്‌ലി കനയ്യയ്ക്കെതിരേ മത്സരിക്കും
കോണ്‍ഗ്രസ് വിട്ട ലവ്‌ലി കനയ്യയ്ക്കെതിരേ മത്സരിക്കും
Tuesday, April 30, 2024 1:41 AM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി-കോണ്‍ഗ്രസ് സഖ്യത്തിന്‍റെ പേരിൽ കോണ്‍ഗ്രസ് വിട്ട ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അർവീന്ദർ സിംഗ് ലവ്‌ലി നോർത്ത് ഈസ്റ്റ് ഡൽഹി ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായേക്കും.

കോണ്‍ഗ്രസ് സ്ഥാനാർഥി കനയ്യകുമാറിനെതിരേ ലവ്‌ലിയെ മത്സരിപ്പിക്കാനുള്ള നീക്കം ബിജെപി തുടങ്ങി. മണ്ഡലത്തിലെ നിലവിലെ ബിജെപി സ്ഥാനാർഥിയും സിറ്റിംഗ് എംപിമായ മനോജ് തീവാരിയെ മാറ്റി ലവ്‌ലിയെ രംഗത്തിറക്കാനാണ് നീക്കം.

ബോജ്പുരി നടനായ തിവാരിക്ക് മേഖലയിൽ നല്ല സ്വാധീനമാണുള്ളത്. കിഴക്കൻ യുപിയിലെ പ്രാദേശിക ഭാഷയാണ് ബോജ്പുരി. കിഴക്കൻ യുപിയിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികൾ കൂടുതലുള്ള സ്ഥലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലം.

ഏഴു ലോക്സഭാ മണ്ഡലങ്ങളുള്ള ഡൽഹിയിൽ ആറാം ഘട്ടത്തിൽ മേയ് 25നാണ് പോളിംഗ്. ആറാം ഘട്ടത്തിന്‍റെ വിജ്ഞാപനം ഇന്നലെയാണ് പുറത്തിറങ്ങിയത്. 2017ൽ കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ലവ്‌ലി ഒരു വർഷത്തിനു ശേഷം പാർട്ടിയിൽ തിരിച്ചെത്തി.


ഡൽഹിയിലെ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തിയും ഡൽഹിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപക് ബാബരിയുമായുള്ള അഭിപ്രായവ്യത്യാസവുമാണ് ഇത്തവണ ലവ്‌ലി പാർട്ടി വിടാൻ കാരണം. ഡൽഹിക്കാരനല്ലാത്ത കനയ്യ കുമാറിനെ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ സ്ഥാനാർഥിയാക്കിയതിലും ലവ്‌ലിക്ക് അതൃപ്തിയുണ്ടായിരുന്നു.

കനയ്യ കേജരിവാളിനെ പുകയ്ത്തിയതിനെതിരേ ഇദ്ദേഹം രംഗത്തെത്തിയിരുന്നു. എന്നാൽ, ആം ആദ്മി- കോണ്‍ഗ്രസ് സഖ്യത്തിന്‍റെ മുഖ്യ സൂത്രധാരൻ ലൗവ്‌ലി ആയിരുന്നെന്നു കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഏഴു മണ്ഡലമുള്ള ഡൽഹിയിൽ നാലു സീറ്റിൽ ആപ്പും മൂന്നു സീറ്റിൽ കോണ്‍ഗ്രസ് മത്സരിക്കും.

ആറു മണ്ഡലങ്ങളിലെ സിറ്റിംഗ് എംപിമാരെ നീക്കി നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മനോജ് തിവാരിക്കു മാത്രമാണ് ബിജെപി സീറ്റ് നൽകിയത്. തിവാരിയെ കൂടി മാറ്റിയാൽ ഡൽഹിയിലെ എല്ലാ ബിജെപി സ്ഥാനാർഥികളും പുതുമുഖങ്ങളാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.