അരവിന്ദ് കേജരിവാൾ കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
അരവിന്ദ് കേജരിവാൾ കേസിൽ സുപ്രീംകോടതിയിൽ ഇന്നും വാദം തുടരും
Tuesday, April 30, 2024 1:41 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തുനിന്ന് അരവിന്ദ് കേജരിവാളിനെ മാറ്റാൻ വേണ്ടിമാത്രമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതെന്ന് അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി.

ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21ന് കേജരിവാളിനെ അറസ്റ്റ് ചെയ്തതു ചോദ്യംചെയ്ത് സമർപ്പിച്ച ഹർജിയിൽ ഒരു മണിക്കൂർ നീണ്ടുനിന്ന വാദത്തിലാണ് അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.

കേജരിവാളിനെതിരേ നടപടി സ്വീകരിക്കാൻ ഇഡിയുടെ പക്കൽ തെളിവുകൾ ഒന്നുമില്ല. ലോകസ്ഭാ തെരഞ്ഞെടുപ്പ് മാത്രമാണ് കാരണം. മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ഭാഗമാണോ ഇതെന്നും സിംഗ്‌വി ചോദിച്ചു.

അന്വേഷണ ഏജൻസിക്ക് മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന് ഇഡിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസി.വി. രാജു പറഞ്ഞു. ഇതേത്തുടർന്ന് ജസ്റ്റീസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുൾപ്പെട്ട ബെഞ്ച് കേസിന്‍റെ വാദം ഇന്നത്തേക്കു മാറ്റി. വിചാരണക്കോടതിയിൽ കേജരിവാൾ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ടോയെന്ന് വാദത്തിനിടെ സുപ്രീംകോടതി ചോദിച്ചു.

ജാമ്യാപേക്ഷ നൽകിയിട്ടില്ലെന്ന് സിംഗ്‌വി അറിയിച്ചു. അറസ്റ്റിനെതിരേയുള്ള റിട്ട് ഹർജിയാണ് സമർപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. പണത്തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്താണ് കേജരിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.


ഇഡിയും സിബിഐയും സമർപ്പിച്ച കുറ്റപത്രങ്ങളിൽ കേജരിവാളിന്‍റെ പേരില്ല. ഏജൻസി നൽകിയിരിക്കുന്ന കുറ്റപത്രത്തിൽ മദ്യനയക്കേസുമായി ബന്ധപ്പെട്ട പല പ്രതികളുടെയും മൊഴിയിൽ കേജരിവാളിന്‍റെ പേരില്ല. കേജരിവാളിനെതിരേ മൊഴി നൽകിയെന്നു പറയുന്ന ശരത് റെഡ്ഡി ബിജെപിക്കു വേണ്ടി ഇലക്‌ടറൽ ബോണ്ട് വാങ്ങിയയാളാണെന്നും വാദത്തിനിടെ സിംഗ്‌വി പറഞ്ഞു.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് 100 കോടി രൂപ ആം ആദ്മി പാർട്ടി കോഴവാങ്ങിയതിൽ കേജരിവാളിനു പങ്കുണ്ടെന്നാണ് കേസ്. കോഴയായി ലഭിച്ച പണം കേജരിവാൾ ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പുകളിൽ വിനിയോഗിച്ചതിന്‍റെ തെളിവുണ്ടെന്ന് ഇഡി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേജരിവാൾ നിലവിൽ തിഹാർ ജയിലിൽ ജൂഡീഷൽ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാതെ ജയിലിൽനിന്ന് ഉത്തരവ് ഇറക്കുന്ന കേജരിവാൾ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടും സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.