ഇൻഡോർ സ്ഥാനാർഥി പത്രിക പിൻവലിച്ച സംഭവം; ഭീഷണിയും പീഡനവും മൂലമെന്ന് കോൺഗ്രസ്
ഇൻഡോർ സ്ഥാനാർഥി പത്രിക പിൻവലിച്ച സംഭവം; ഭീഷണിയും പീഡനവും  മൂലമെന്ന് കോൺഗ്രസ്
Wednesday, May 1, 2024 1:34 AM IST
ശിവപുരി: ഇൻഡോറിലെ കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് ബാം നാമനിർദേശപത്രിക പിൻവലിച്ചത് ഭീഷണിയും പീഡനവും മൂലമെന്ന് മധ്യപ്രദേശ് പിസിസി അധ്യക്ഷൻ ജിത്തു പട്‌വാരി. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ചയാണ് അക്ഷയ് പത്രിക പിൻവലിച്ചത്.

മൂന്നു ദിവസം മുന്പ്, 17 വർഷം മുന്പുള്ള കേസിൽ അക്ഷയ് ബാമിനെതിരേ വധശ്രമത്തിനു കേസെടുത്തു. അദ്ദേഹത്തെ ഭീഷണിപ്പെടുത്തി. രാത്രി മുഴുവൻ പലതരത്തിൽ പീഡിപ്പിച്ചു. തുടർന്നാണ് അദ്ദേഹം പത്രിക പിൻവലിച്ചത് -ജിത്തു പട്‌വാരി പറഞ്ഞു.

ഗുജറാത്തിലെ സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ പത്രിക തള്ളപ്പെട്ടിരുന്നു. സ്ഥാനാർഥിയെ പിന്തുണച്ചവരുടെ ഒപ്പ് വ്യാജമാണെന്നായിരുന്നു ആരോപണം. മറ്റു സ്വതന്ത്രരും പത്രിക പിൻവലിച്ചതോടെ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.


ബിജെപി കോട്ടകളുടെ കാര്യത്തിൽപോലും പ്രധാനമന്ത്രി ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ചോദിച്ചു. 1984നുശേഷം സൂറത്ത്, ഇൻഡോർ ലോക്സഭാ മണ്ഡലങ്ങളിൽ കോൺഗ്രസ് വിജയിച്ചിട്ടില്ല. എന്നിട്ടും രണ്ടു സീറ്റുകളിലെയും കോൺഗ്രസ് സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തി നാമനിർദേശ പത്രിക പിൻവലിപ്പിച്ചു -ജയറാം രമേശ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.