കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയാറെന്ന് ജെജെപി
കോൺഗ്രസിനെ പിന്തുണയ്ക്കാൻ  തയാറെന്ന് ജെജെപി
Thursday, May 9, 2024 1:18 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ ബിജെപി സർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിനെ പിന്തുണയ്ക്കാമെന്നു ജനനായക് ജനതാ പാർട്ടി (ജെജെപി). പത്ത് അംഗങ്ങളാണ് ജെജെപിക്കുള്ളത്. മൂന്നു സ്വതന്ത്ര എംഎൽഎമാർ പിന്തുണ പിൻവലിച്ചതോടെയാണ് നായബ് സിംഗ് സെയ്നി സർക്കാർ ന്യൂനപക്ഷമായത്.

അതേസമയം, സർക്കാരിനു പ്രതിസന്ധിയില്ലെന്നാണ് സെയ്നി പറയുന്നത്. 90 അംഗ സഭയിൽ സർക്കാരിന് 42 പേരുടെ പിന്തുണയാണുള്ളത്. മറുപക്ഷത്ത് 46 പേരുണ്ട്. കർണാൽ, റാണിയ സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ഹരിയാന സർക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നാൽ പിന്തുണയ്ക്കുമെന്നു ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഹിസാറിൽ മാധ്യമപ്രവർത്തകരോടു പറഞ്ഞു. നിയമസഭയിലെ നിലവിലെ അംഗബലമനുസരിച്ച് സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് പ്രതിപക്ഷനേതാവ് ഭൂപീന്ദർ സിംഗ് ഹൂഡയെ അറിയിക്കുകയാണ്.

സർക്കാരിനെ വീഴ്ത്താനുള്ള നീക്കത്തെ ഞങ്ങൾ പിന്തുണയ്ക്കും. ബിജെപി സർക്കാരിനെ പുറത്താക്കണമോയെന്ന് കോൺഗ്രസാണ് ചിന്തിക്കേണ്ടത്. സെയ്നി ഭൂരിപക്ഷം തെളിയിക്കുകയോ അല്ലെങ്കിൽ രാജിവയ്ക്കുകയോ വേണം.ബിജെപിയുമായുള്ള സഖ്യം ഇനി പുനഃസ്ഥാപിക്കില്ല. -ദുഷ്യന്ത് പറഞ്ഞു. മാർച്ചിലാണ് ബിജെപിബന്ധം ജെജെപി അവസാനിപ്പിച്ചത്.


സഖ്യം അവസാനിപ്പിച്ചശേഷവും ചില ജെജെപി എംഎൽഎമാർ ബിജെപിയെ പിന്തുണയ്ക്കുന്നതു ചൂണ്ടിക്കാണിച്ചപ്പോൾ, മൂന്ന് എംഎൽഎമാരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നായിരുന്നു ദുഷ്യന്തിന്‍റെ മറുപടി. എംഎൽഎമാർക്ക് വിപ്പ് ബാധകമാണെന്നും ആരെയെങ്കിലും പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്നും ദുഷ്യന്ത് കൂട്ടിച്ചേർത്തു.

സെയ്നി സർക്കാർ മാർച്ച് 13നു വിശ്വാസവോട്ട് നേടിയതാണ് ഹരിയാന സ്പീക്കർ ഗ്യാൻചന്ദ് ഗുപ്ത പറഞ്ഞു. ഒരു അവിശ്വാസപ്രമേയം കൊണ്ടുവന്ന് ആറു മാസത്തിനുശേഷമേ അടുത്തത് പരിഗണിക്കുകയുള്ളൂവെന്ന് സ്പീക്കർ കൂട്ടിച്ചേർത്തു.

സെയ്നി സർക്കാരിനെ പിരിച്ചുവിട്ട് രാഷ്‌ട്രപതിഭരണം ഏർപ്പെടുത്താൻ ഗവർണറോട് ആവശ്യപ്പെടുമെന്ന് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ പറഞ്ഞു.

ഇതിനിടെ, മുപ്പതംഗങ്ങളുള്ള കോൺഗ്രസിനെ പിളർത്താൻ ബിജെപി നീക്കമാരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഒക്ടോബറിലാണ് ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജിവച്ച കർണാൽ നിയമസഭാ മണ്ഡലത്തിൽ ഈ മാസം 25ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. മുഖ്യമന്ത്രി നായബ് സിംഗ് സെയ്നിയാണ് കർണാലിലെ ബിജെപി സ്ഥാനാർഥി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.