ബിട്ടു പത്രിക നല്കാനെത്തിയത് മുത്തച്ഛൻ ബീയാന്ത് സിംഗിന്‍റെ കാറിൽ
ബിട്ടു പത്രിക നല്കാനെത്തിയത് മുത്തച്ഛൻ ബീയാന്ത് സിംഗിന്‍റെ കാറിൽ
Friday, May 10, 2024 12:26 AM IST
ലുധിയാന: പഞ്ചാബിലെ ലുധിയാനയിലെ ബിജെപി സ്ഥാനാർഥി രവ്നീത് സിംഗ് ബിട്ടു പത്രികാ സമർപ്പണത്തിനെത്തിയത് മുത്തച്ഛനും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ ബീയാന്ത് സിംഗിന്‍റെ പഴയ അംബാസഡർ കാറിൽ. മുൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ബിട്ടുവിനൊപ്പമുണ്ടായിരുന്നു.

1995 ഓഗസ്റ്റിൽ ചണ്ഡിഗഡ് സെക്രട്ടേറിയറ്റിനു പുറത്തുണ്ടായ ബോംബ്സ്ഫോടനത്തിലാണ് ബീയാന്ത് സിംഗ് കൊല്ലപ്പെട്ടത്.


മൂന്നു തവണ കോൺഗ്രസ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ബിട്ടു മാർച്ചിലാണു ബിജെപിയിൽ ചേർന്നത്. 2009ൽ ആനന്ദ്പുർ സാഹിബിൽനിന്നും 2014, 2019 തെരഞ്ഞെടുപ്പുകളിൽ ലുധിയാനയിൽനിന്നുമാണു ബിട്ടു തെരഞ്ഞെടുക്കപ്പെട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.