പുടിൻ തന്നെ ; ഭൂരിപക്ഷം 87%
പുടിൻ തന്നെ ; ഭൂരിപക്ഷം  87%
Monday, March 18, 2024 11:09 PM IST
മോസ്കോ: നിരീക്ഷണങ്ങളെയെല്ലാം ശരിവച്ചുകൊണ്ട് റഷ്യയിൽ വ്ലാദിമിർ പുടിന്‍റെ വാഴ്ച തുടരും. വെള്ളി മുതൽ ഞായർ വരെ നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ അദ്ദേഹം 87.28 ശതമാനം വോട്ടുകളോടെ ജയിച്ചുവെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചത്.

സോവ്യറ്റനന്തര റഷ്യയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. എതിർപ്പുകളും വിമർശനങ്ങളും അനുവദിക്കപ്പെടാത്ത റഷ്യയിലെ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് സ്വതന്ത്രവും സുതാര്യവുമല്ലായിരുന്നെന്ന് അമേരിക്കൻ ദേശീയ സുരക്ഷാസമിതിയും ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് കാമറോണും പ്രതികരിച്ചു. തെരഞ്ഞെടുപ്പു തട്ടിപ്പിനു നിയമസാധുതയില്ലെന്നു യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കി വിമർശിച്ചു.

1999 മുതൽ റഷ്യ ഭരിക്കുന്ന പുടിന് ആറു വർഷത്തേക്കുകൂടിയാണു കാലാവധി ലഭിച്ചിരിക്കുന്നത്. 71 വയസുള്ള പുടിൻ ഇതോടെ സ്റ്റാലിനെ മറികടന്ന് ഇരുന്നൂറു വർഷത്തിനിടെ ഏറ്റവും കൂടുതൽ കാലം റഷ്യ ഭരിക്കുന്ന നേതാവെന്ന റിക്കാർഡ് സ്വന്തമാക്കും.


പാശ്ചാത്യശക്തികളെ വെല്ലുവിളിച്ച്, യുക്രെയ്നെ ആക്രമിക്കാനുള്ള തന്‍റെ തീരുമാനം ശരിയെന്നു തെളിയിക്കുന്നതാണ് വൻ ഭൂരിപക്ഷമെന്ന് പുടിൻ വിജയപ്രസംഗത്തിൽ പറഞ്ഞു. റഷ്യയെ ഭീഷണിപ്പെടുത്താനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ വിജയിച്ചിട്ടില്ലെന്നും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1999ൽ പ്രസിഡന്‍റ് ബോറിസ് യെൽട്സിൻ രാജിവച്ചപ്പോൾ, കെജിബി ഏജന്‍റായിരുന്ന പുടിൻ ഇടക്കാല പ്രസിഡന്‍റായി അധികാരമേൽക്കുകയായിരുന്നു. 2000ലും 2004ലും അദ്ദേഹം തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരം നിലനിർത്തി.

തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്‍റാകാൻ വിലക്കുണ്ടായിരുന്നതിനാൽ പിന്നീട്, വിശ്വസ്തൻ ദിമിത്രി മെദ്‌വദേവിനെ പ്രസിഡന്‍റാക്കിയ പുടിൻ പ്രധാനമന്ത്രിപദം സ്വീകരിച്ച് ഭരണം നിയന്ത്രിച്ചു.

2012ലും 2018ലും വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടെ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ പ്രസിഡന്‍റാകുന്നതിനുള്ള വിലക്ക് ഭരണഘടനാ ഭേദഗതിയിലൂടെ റദ്ദാക്കുകയും ചെയ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.