യെമനിൽ അൽഖ്വയ്ദ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
യെമനിൽ അൽഖ്വയ്ദ ആക്രമണം; രണ്ട് സൈനികർ കൊല്ലപ്പെട്ടു
Tuesday, March 26, 2024 1:56 AM IST
സനാ: യെമനിൽ അൽഖ്വയ്ദ നടത്തിയ ആക്രമണത്തിൽ വിഘടനവാദി ഗ്രൂപ്പായ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്‍റെ രണ്ട് സൈനികർ കൊല്ലപ്പെട്ടു. യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദ ഗ്രൂപ്പിന്‍റെ നാല് സൈനികർക്കു പരിക്കേൽക്കുകയും ചെയ്തു.

അബിയാൻ പ്രവിശ്യയിലെ പർവതപ്രദേശമായ വാദി ഒമ്രാൻ പ്രദേശത്ത് ഞായറാഴ്ച വൈകുന്നേരമായിരുന്നു ആക്രമണം. പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേർക്കാണ് ആക്രമണമുണ്ടായത്. തീവ്രവാദികളും സൈന്യവും തമ്മിൽ മണിക്കൂറുകൾ നീളുന്ന വെടിവയ്പുണ്ടായി. തീവ്രവാദികൾ സൈനിക വാഹനം സ്ഫോടനത്തിൽ കത്തിച്ചു.

അടുത്തിടെ, അൽഖ്വയ്ദ ശക്തികേന്ദ്രമായ വാദി ഒമ്രാനിൽ സതേൺ ട്രാൻസിഷണൽ കൗൺസിൽ ആക്രമണം ശക്തമാക്കിയിരുന്നു. ഇതിനു തിരിച്ചടിയായാണ് ഒളിയാക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം അൽഖ്വയ്ദ ഏറ്റെടുത്തു.


സനാ ഉള്‍പ്പെടെയുള്ള യെമനിന്‍റെ വടക്കന്‍ പ്രദേശങ്ങള്‍ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ ഓരോ ദിവസവും പുതിയ പ്രദേശങ്ങള്‍ കൈയടക്കിക്കൊണ്ടിരിക്കുകയാണ്. തെക്കന്‍ യെമൻ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്‍റെ നിയന്ത്രണത്തിലും.

2014-ൽ ഹൂതികൾ സനയുടെ തലസ്ഥാനവും വടക്കൻ യെമനിന്‍റെ ഭൂരിഭാഗവും പിടിച്ചെടുക്കുകയും അന്താരാഷ്‌ട്ര അംഗീകാരമുള്ള സർക്കാരിനെ നാടുകടത്തുകയും ചെയ്തതോടെയാണ് ആഭ്യന്തരയുദ്ധം ആരംഭിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.